Posts

നില്പിന്‍റെ നിലപാടുകള്‍

Image
ഡാ.. നമ്മടെ കൂടെ ഇന്നലെ സമരം ചെയ്യാന്‍ നിന്‍റെ കൂടെ വന്ന മറ്റവനെ ഇന്നു കണ്ടില്ലല്ലോ? അതുപറഞ്ഞാ തമാശയാ.... ന്തേ? അവനിന്നലെ സമരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോ എന്തുണ്ടായെന്നറിയോ? ന്തേ? അവനു സര്‍ക്കാര്‍ജോലി കിട്ടിയ അറിയിപ്പ് വന്നുകിടക്കണു. ഓ... ഇനീപ്പോ നമ്മടെ യുവജനസമരത്തില്‍ അവനുണ്ടാവില്ല, ല്ലേ? അവനിന്നു ജോലിക്കു ചേര്‍ന്നു. ഓന്‍റെയൊക്കെ ഒരു ഭാഗ്യേ! പിന്നെ, ഇന്നു ജോലിക്കു ചേര്‍ന്നയുടനെ അവന്‍ മ്മടെ പാര്‍ട്ടീടെ യൂണിയനിലും ചേര്‍ന്നു. അപ്പം, അവന്‍ മ്മടെ ശത്രുവായോ? മ്മടെ പാര്‍ട്ടീത്തന്നെ... ഡാ. അപ്പെങ്ങനെ ശത്രുവാകണേ? അല്ല. അവരൊക്കെ പെന്‍ഷന്‍പ്രായം കൂട്ടിയതിനു അനുകൂലമല്ലേ? ...........ഓ... അദ്... അദൊക്കെ.... അദൊക്കെ? അല്ല. അതങ്ങനെയല്ലേ.... നാട്ടില്‍ അങ്ങനെയൊക്കെയല്ലേ? (Pix Courtesy : Jimmy Devasia) *******

ചികിത്‌സാഫലങ്ങളില്ലാതെ പോകുന്ന 'തിമിര'ങ്ങള്‍

Image
'തിമിര'ത്തിന്‍റെ പ്രത്യേകപ്രദര്‍ശനം കണ്ട് തിരുവനന്തപുരത്തെ കൈരളി തീയേറ്ററില്‍ നിന്നിറങ്ങി വന്നിട്ടുപോലും സുധാകരന്‍ എന്ന കഥാപാത്രത്തിനോടുള്ള രോഷം തീര്‍ന്നിരുന്നില്ല, പലര്‍ക്കും. ഒരു നായകന്‍ ആ കഥാപാത്രത്തിനു സ്വന്തം പേരിട്ട് വെള്ളിത്തിരയില്‍ വരുന്നത്, ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നിലൊരു ദ്വിത്വപ്രതിസന്ധി ഉണ്ടാക്കിയിരുന്നു. നായകന്‍ തന്നെ പ്രതിനായകനുമാകുമ്പോള്‍ ആ ചിന്തയുടെ ആക്കവും കൂടി. മുന്നില്‍ നില്‍ക്കുന്നത് സുധാകരന്‍ എന്ന നടനല്ലെന്നും ആ കഥാപാത്രം തന്നെയാണെന്നുമുള്ള വികല്പമായിരുന്നു മനസ്സുനിറയെ. സമാനാഭിപ്രായങ്ങള്‍ മറ്റു പലരും പങ്കുവയ്ക്കുകകൂടി ചെയ്തപ്പോളാണ്‌ ആ നടന്‍ ഏറ്റെടുത്ത വെല്ലുവിളിയുടെ ആഴം മനസ്സിലായത്. ഒരു കലാസൃഷ്ടിയുടെ പിന്നില്‍ സ്വജീവിതത്തില്‍ നിന്നോ അപരജീവിതങ്ങളില്‍ നിന്നോ നാം കണ്ടെടുക്കുന്ന ഒരുപാട് രഹസ്യങ്ങളുണ്ടാവും. അതറിയാന്‍ പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കുമെല്ലാം താല്പര്യവുമുണ്ടാകും. ഒരു പ്രത്യേകരംഗം എന്തുകൊണ്ടുണ്ടായി, എങ്ങനെയുണ്ടായി, എന്താണതിനു പിന്നില്‍ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പോലുമുണ്ടാകുന്നത് അങ്ങനെയാണ്‌. തിരനാടകമെഴുതുന്നയാളും, കഥയെഴുതുന്നയാളുമെല്ലാം ഇത

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്

Image
ഡീന് ‍ എന്ന ദീനാനാഥ്‌ ദത്ത വെനീസില് ‍ കണ്ട അതേകാഴ്ചകള് ‍ ക്ക് ഞാനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. റാഫിയെപ്പോലെയും ഫൊസ്‌ലുല് ‍ ഹൊക്ക് ചൗധരിയെപ്പോലെയുമുള്ള ആളുകളെ കണ്ടു സംസാരിച്ചിരുന്ന ഒരു യാത്ര. അവരിലെ ഭൂരിപക്ഷവും കടല് ‍ നീന്തി വന്നവരായിരുന്നു. അഭയാര് ‍ ത്ഥികളായിരുന്നു. അവരില് ‍ ചിലര് ‍ വെനീസ് തെരുവുകളില് ‍ ചിത്രങ്ങള് ‍ വരച്ചു വില് ‍ ക്കാനിരിക്കുന്നുണ്ടായിരുന്നു.അധികാരികളുടെ വേട്ടയ്ക്കിടയില് ‍ പലപ്പോഴും ആ ചിത്രങ്ങള് ‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുന്നവരായിരുന്നു. ലുബ്നയെപ്പോലെയല്ലായിരുന്നെങ്കിലും അവിടെ ജീവിക്കുന്ന ഒരു ബംഗ്ലാദേശി സ്ത്രീയെ കണ്ടിട്ടുണ്ട്. റെസ്റ്റൊറന്റുകളുടെ പിന് ‍ ‌വാതിലിലൂടെ കേള് ‍ ക്കുന്ന സംഭാഷണത്തിന് ‍ റെ ഉറവിടങ്ങള് ‍ തേടിച്ചെന്ന് അവരില് ‍ ചിലരോടൊക്കെ സംസാരിച്ചിരുന്നു. ഇടയ്ക്കിടെ പുറത്തേയ്ക്കു നോക്കിയും ഭയപ്പെട്ടും സംസാരിച്ചിരുന്ന അവരെക്കണ്ടപ്പോള് ‍ , ഹിംസ്രജന്തുക്കളുടെയിടയില് ‍ പ്പെട്ടുപോയ നിരാലംബമൃഗങ്ങളെയാണ്‌ ഓര് ‍ മ്മ വന്നത്. പുറം ലോകവുമായി ബന്ധപ്പെടാനോ അപരിചിതരുമായി സംസാരിക്കാനോ പോലും അനുവാദമില്ലാത്തവരായിരുന്നു അവര് ‍ . എന്നും ഭീതിയുടെ നിഴലില് ‍ , ആഗ്രഹങ്ങളടക്കി

വഴിക്കാഴ്‌ച്ചകള്‍ -1

Image
  വീടിനു പിന്നിലെ വഴിയിലൂടെയുള്ള ഞങ്ങളുടെ പതിവുനടത്തത്തിനിടയില് ‍ കണ്ടുമുട്ടിയതാണ്‌ സില് ‍ ‌വിയ എന്ന എണ് ‍ പതുകാരിയെ. സുഖാന്വേഷണങ്ങളോടെ തുടങ്ങി. ആറുപതിറ്റാണ്ടു മുമ്പേ കാനഡയിലേയ്ക്ക് കുടിയേറിയ വെള്ളക്കാരി പറഞ്ഞുതുടങ്ങിയത് ജനസാന്ദ്രത വളരെ കുറഞ്ഞ അന്നത്തെ ബര് ‍ ലിങ്ടനെക്കുറിച്ചാണ്‌. ഇപ്പോള് ‍ താമസം രണ്ടു പറമ്പ് അപ്പുറമുള്ള സീനിയര് ‍ കെയര് ‍ ഹോമിലാണ്‌. മുറിയില് ‍ ഒറ്റയ്ക്കാണെങ്കിലും കെയര് ‍ ഹോമില് ‍ വേറെ കുറേപ്പേര് ‍ കൂടിയുണ്ട്. താഴത്തെ നിലയില് ‍ വ്യായാമസൗകര്യങ്ങളുണ്ടെങ്കിലും അത് അപൂര് ‍ ‌വ്വമായേ ഉപയോഗിക്കാറുള്ളു. ഒരു കിലോമീറ്ററോളം ദിവസേന നടക്കാറുണ്ട്. അവര് ‍ തലയിലണിഞ്ഞിരുന്ന ടോക്ക് (Toque) ഊരി കയ്യില് ‍ പിടിച്ചിരുന്നു. അതുകൊണ്ട് വായ് മറച്ചുകൊണ്ടാണ്‌ അവര് ‍ ഞങ്ങളോടു സംസാരിച്ചിരുന്നത്. മാസ്‌ക് ഇല്ലാത്തതിനാലാവും അവര് ‍ അങ്ങനെ ചെയ്യുന്നത്‌ എന്നാണ്‌ ഞങ്ങള് ‍ കരുതിയത്. പിന്നെ അവര് ‍ തന്നെ ചിരിച്ചുകൊണ്ട് ആ സത്യം അനാച്ഛാദനം ചെയ്തു. മുന് ‍ ‌നിരയിലെ ഒരു പല്ലിന് ‍ റെ വിടവാണു പ്രശ്നം. അവര് ‍ അതുപറഞ്ഞ് ചിരിച്ചു. ഒരു സുപ്രഭാതത്തില് ‍ ഉണരുമ്പോള് ‍ ആ വിടവ് നാവാണ്‌ തപ്പിയെടുത്തത്. കിടക്ക

തെറ്റിക്കുന്ന സന്ദേശങ്ങള്‍

Image
 വാമനന്‍റെ രൂപം ഒന്നു മാറ്റിയെടുക്കണമെന്ന് എനിക്കും ഈയിടെയായി തോന്നിത്തുടങ്ങിയിട്ടുണ്ട്. സുന്ദരമായ ഒരു രൂപത്തിനുടമയായ മഹാവിഷ്ണുവിനു ഒട്ടും യോജിക്കാത്ത ഒരു അവതാരമുണ്ടെങ്കില്‍ അതീ വാമനരൂപമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. നരസിംഹം പോലും നമുക്ക് പ്രിയങ്കരനാകുന്നത് നാം വെറും സിംഹത്തെപ്പോലും ഭയപ്പെടുന്നതുകൊണ്ടാണ്‌. മാത്രമല്ല, ഈ അവതാരം അല്പമെങ്കിലും സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കേണ്ടിവന്നത് അദ്ദേഹത്തിനുതന്നെ മങ്ങലുണ്ടാക്കുന്നരീതിയിലുള്ള പ്രവൃത്തികൊണ്ടാണ്‌. പ്രശ്നങ്ങളൊന്നുമില്ലാതെ സോഷ്യലിസം നടപ്പാക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു ചക്രവര്‍ത്തിയെ മണ്ണിനടിയിലേയ്ക്ക് ചവിട്ടിത്താഴ്‌ത്തിയതിന്‍റെ കാരണം കേട്ടാല്‍ നാം ചിരിച്ചുപോകും. ആ ചക്രവര്‍ത്തി അഹങ്കാരിയായിരുന്നത്രെ. ആരെങ്കിലും ഇതു കേട്ടാല്‍ വിശ്വസിക്കുമോ എന്നറിയില്ല. നമ്മുടെ പുരാണങ്ങളിലെ അഹങ്കാരികളായ രാജാക്കന്മാരൊക്കെ എങ്ങനെയാണ്‌ പ്രജകളെ ഭരിച്ചിരുന്നത് എന്നൊക്കെ എല്ലാവര്‍ക്കും അറിയാം. അതുപോലെയുള്ള ഒരു പ്രവൃത്തിയും മഹാബലിയുടെ കോണ്‍‌ഡക്ട് സെര്‍ട്ടിഫിക്കറ്റില്‍ കണ്ടതായും ആരും പറഞ്ഞുകേട്ടിട്ടില്ല. അപ്പോള്‍, സ്വന്തം തലച്ചോറുപയോഗിച്ച് ചിന്തിക്കുന്ന ചിലര്‍ക്കെ

'അടൂർ ഗോപാലകൃഷ്ണന്‍ എന്തിനാണ് കെ.പി കുമാരനെ അവഹേളിക്കുന്നത്?'

'അടൂർ ഗോപാലകൃഷ്ണന്‍ എന്തിനാണ് കെ.പി കുമാരനെ അവഹേളിക്കുന്നത്?' : Critic Suresh Nellikode criticising Adoor Gopalakrishnan over his condemnation on Suresh Nellikode published in Mathrubhumi weekly

ചിരഞ്‌ജീവി

Image
കൊലപാതകി ജയിലില്‍ കേയ്ക്ക് മുറിച്ച്, പിറന്നാളാഘോഷിച്ചു.