Posts

Showing posts from 2012

കൃത്യനിഷ്ഠ

Image
രാവിലെ എണീറ്റാലുടനെ ഒരേഴു കിലോമീറ്ററെങ്കിലും ഞാനോടും, സ്കൂട്ടറില്. എന്നിട്ടേ,പച്ചവെള്ളം പോലും കുടിക്കൂ!

94 Minutes...

Image
Never in my life have I had a terrible panic attack while watching a movie. I felt like shooting down  Danny Boyle  lest he should make similar movies again and hold us on like grim death. Usually I pin myself back for the movies so that I do not miss anything. I have then an alter ego intermittently knocks at me and reminds to keep cool and knock down the rest as these are movies. In the case of ' 127 hours'   it was a different experience. It could be either I wouldn't wake up from my sleep or woe betide I might remember only the dense air I exhaled last and a sitting death with mouth open! If those stand sidelined temporarily I'm sure to have a nightmare of sliding through  narrow chasms with steep  canyon walls or standing on a colossal spring swinging back and forth asking for my life.  No exaggerations!  ' 127 Hours'  is a breath-taking movie. And you, like  Aron Ralston , will no doubt resolve to keeping people informed about your destinations

Arangetram

Image
The chimes of these children's laughter and the soft talks at the dance corridor is now giving way to a serious performance at Mc Intyre Theatre of Mohawk College, Hamilton, tomorrow. Suja's two of the senior disciples, Aiswarya Sajeev and Padmini Unni have something up their sleeves and ready for surprising  Ontarians with their rhythmic constructions and facial expressions. Best wishes, young terpsichoreans! You'll certainly go places.

ഒരു ദളിത് അപനിര്‍മ്മാണം

Image
ഗാന്ധിയെ  2012 ല്‍ വിവസ്ത്രനാക്കുന്നതില്‍ സാംഗത്യമില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലവും, സാമുഹ്യപരിതസ്ഥിതികളും, മാനുഷികാവസ്ഥയും എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. 'തെറ്റാവരം' സിദ്ധിച്ച ഒരു 'ദൈവതുല്യനൊ'ന്നുമായിരുന്നില്ല അദ്ദേഹം.മനുഷ്യസഹജമായ  ബലഹീനതകളൊക്കെയുണ്ടായിരുന്ന ഒരു സാധാരണ മനുഷ്യന്‍. നമ്മുടെ പിതാക്കന്മാര്‍ക്കും, പിതാമഹന്മാര്‍ക്കും കഴിയാതിരുന്നൊരു നേതൃപാടവത്തിനുടമയായിരുന്നു അദ്ദേഹം എന്നുള്ളത് ചരിത്രം തെളിയിച്ച വസ്തുതയാണ്‌. (അദ്ദേഹത്തെപ്പോലെ സ്വാതന്ത്ര്യസമരത്തില്‍ എടുത്തു ചാടാതിരുന്ന കന്ദസാമിയേയും, അദ്ദേഹത്തിന്‍റെ പിതാശ്രീയേയും നാളെ മീനാ കന്ദസാമി തെറി വിളിച്ചാല്‍ ആ അഭിപ്രായസ്വാതന്ത്ര്യത്തേയും നാം അംഗീകരിച്ചു കൊടുക്കണം) അപനിര്‍മ്മാണസൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വച്ച് വാറ്റിയെടുത്ത മീനയുടെ വിഭവം നാവില്‍ വയ്ക്കാന്‍ കൂടി കഴിയാത്തതായിപ്പോയി. എന്തും എഴുതിക്കൂട്ടി കവിതയുടെ ചട്ടക്കൂട്ടില്‍ തള്ളിക്കയറ്റിയാല്‍ അത് വൈകൃതമായി തന്നെ നിലനില്‍ക്കുമെന്ന് അവര്‍ നമുക്ക് കാണിച്ചു തരുന്നു. ഇന്നലെ വരെ സുഗതകുമാരി നന്നായിരുന്നതു കൊണ്ടാണല്ലോ അവരെ പുസ്തകപ്രകാശനത്തിനു ക്ഷണിച്ചത
Image
Image
കാവല്‍ക്കാര്‍ ആര്‍ക്കും വേണ്ടാതെ, രാത്രിയുടെ ഒമ്പതരയ്ക്കും ഇവിടെ ഒരു കീറ് പകല്‍ ബാക്കി, ഒരു ശയ്യാഗാരമായി. ഞാനും, രാത്രി കാവലിനായി അധികാരാഭിജാത്യത്തിന്‍ തോള്‍ നക്ഷത്രങ്ങളുമായി ഒരു കുറുമ്പന്‍ ചെഞ്ചീരനും മാത്രം!
Image
A whisper of wind in the pines, And too many of scandals Waiting long for my horse, Wondering who took'er away.

TheSpec - Families celebrate South Asian heritage

TheSpec - Families celebrate South Asian heritage

അദ്വയം

Image
വെറുതെ ... വെറുതേ പറയുകയാണ് ‌, എനിക്ക് ഞാനുണ്ടെന്നും നിനക്ക് നീയുണ്ടെന്നും പുരയ്ക്ക് തൂണുണ്ടെന്നും . എന്നില് ‍ നിന്ന് ഞാനിറങ്ങിപ്പോകുന്നതും നിന്നെക്കാത്ത് നീയിരിക്കുന്നതും തൂണുകളില്ലാത്ത വീടുകളും ഞാനെത്രയോ കണ്ടു ! തിരിച്ചുവന്ന നിനക്ക് കയറാന് ‍ കഴിയാതിരുന്ന പൊഴിച്ചിട്ട പടങ്ങള് ‍ ക്കും എനിക്ക് വീണ്ടും കയറിക്കൂടാന് ‍ ഞാനില്ലാതെ പോയതിനും ഇപ്പോള് ‍ നോക്കിനില് ‍ ക്കാനൊരു ജാലകം പോലുമില്ലാത്ത ഈ വീട് തന്നെയായിരുന്നു സാക്ഷി .

മേഘനാദന്‍

Image
''നീങ്ങുന്നു ദൂരേ കഥകളിപ്പെട്ടികള്‍ നീലാഭ്രമേചക മേഘങ്ങള്‍ പോലവേ, പാട്ടു കഴിഞ്ഞോരു ഗായകന്‍ വെച്ചതാം ചേങ്ങില പോലെ മയങ്ങുന്നു ഭൂതലം.'' ധ്യാനലീനമാകുന്ന വില്വാദ്രി. സ്വയം വരമന്ത്രം ജപിച്ച് നൂറു കണക്കിനു മധുരപ്പതിനേഴുകാരികളെ കത്തിവട്ടത്തില്‍ കൂട്ടിപ്പിടിച്ചു നിറുത്തിയ ചാപ്പുണ്യാരുടെ കഥ ഇരുട്ടിനൊപ്പം ചുരുള്‍ നിവരുന്നു. ചെള്ളും കടിച്ച്, പകല്‍ മുഴുന്‍ ഈച്ചയാട്ടിയ ക്ഷീണത്തില്‍ പുറത്തു കിടക്കുന്ന കിഴവന്‍ നായയ്ക്കപ്പോള്‍ പാതിരാത്രിയുടെ മുറിഞ്ഞുവിഴുന്ന ഭീകരസ്വപ്നങ്ങള്‍!..> തേക്കിലയിലെ ഇഡ്ഢലിയി ല്‍ പഴയ വശീകരണ മന്ത്രത്തിന്‍റെ കടുകു വറുത്ത ചട്ട്ണിയൊഴിച്ചാണ്‌ നായര്‍ ആളെക്കൂട്ടുന്നതെന്നൊരു രഹസ്യം പരസ്യമാക്കി ഇടയ്ക്കിടെ അക്കരെ നിന്ന് കാറ്റ്. 'വന്ന വരവും ചെന്ന ചെലവുമായി ഇങ്ങനെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത' കുഞ്ഞപ്പന്‍ കഴിഞ്ഞ ഒരാഴ്ചയായി എന്‍റെ മനസ്സു വിടാനുള്ള  ശ്രമമൊന്നും കാണുന്നും ഇല്ല. തൂങ്ങിക്കിടക്കുന്ന കീശയില്‍, ഊരിവച്ച പല്ലുകള്‍ക്കിടയില്‍ നിന്ന് എനിക്കായി ഇപ്പോഴും കല്‍ക്കണ്ടക്കഷണങ്ങളും പല്ലിമിട്ടായിയും.....
Image
Commercial 'Brake' The chutzpah of the highest order ever heard in bilateral relations. Nothing less than stomachful, over the lunch with Palestinian authorities, the Canadian tag-team (John Baird - Foreign Affairs Minister and Jim Flaherty - Finance Minister) opened their mouths again, ''Get Stuffed with your campaign for state recognition at the UN and return to the negotiating table with Israel without any pre-conditions!''

ജനുവരി - 13/2012

Image
കാറ്റില്‍ ഒന്നിച്ചുകൂടുന്ന ഹിമരാശികളില്‍ എന്‍റെ പിന്നാമ്പുറത്തെ കര്‍പ്പൂരതുളസികള്‍ ഉറക്കമായി. ബദാമും പേരയും ഇലകള്‍ കൊഴിച്ച്, തപസ്സിലായി. പക്ഷികളില്‍ ഏറിയ പങ്കും ത്രിരാത്രവ്രതങ്ങളെടുത്ത് ദക്ഷിണാവര്‍ത്തങ്ങളിലേയ്ക്ക് എത്ര മുമ്പേ പോയിക്കഴിഞ്ഞു. സജീവങ്ങളായിരുന്ന വേനല്‍ വര്‍ത്തമാനങ്ങളുടെ ഓര്‍മ്മകള്‍ക്കുമേല്‍ മഞ്ഞു പുതച്ച് തീന്‍മേശയും കൂട്ടുകാരും ഉറങ്ങിപ്പോയി. നേരത്തെ ഉറക്കം വിട്ടുണരുന്ന കുട്ടികളായി ഇവരെല്ലാം തിരിച്ചുവരും.. വെണ്മയുടെ പുതപ്പുകള്‍ മാറ്റി ആദ്യമുകുളങ്ങള്‍......... ...... പറന്നുതിരിച്ചെത്തുന്നവരുടെ ഗോളാന്തരവൃത്താന്തങ്ങള്‍....... ബ്രഹ്മചര്യം വിട്ട് ഗൃഹസ്ഥാശ്രമികളാവുന്ന വൃക്ഷാവലികള്‍........ പറന്നും, മറന്നും പോയ മൊഴികള്‍ക്കായി കാതോര്‍ത്ത്, വീട് വീണ്ടും ശബ്ദായമാനമാകുന്നതോര്‍ത്ത്, അവിഘാതയാത്രകള്‍ക്കായി മനസ്സു നിറയെ പ്രാര്‍ത്ഥനകളുമായി, അവരാരുമറിയാതെ വഴിക്കണ്ണുകളില്‍ സുരക്ഷാകവചങ്ങളുമായി, നിദ്രാവിഹീനയായി ഇവിടെ ഒരമ്മ......

കൗപീനവാന്മാര്‍

Image
ബഷീറിനെ ഒരു മുസ്ലീം മാത്രമായി ചുരുക്കേണ്ടത്,വായനയില്ലാത്ത നിരക്ഷരരായ മതഭ്രാന്തരുടെ അജന്‍ഡയാണ്‌........... എന്നെസ് മാധവനെ വായിക്കത്തവരാണ്‌,ബഷീര്‍ വിമശനത്തിന്‍റെ പേരില്‍ അദ്ദേഹത്തെ മുസ്ലീം വിരുദ്ധനാക്കുന്നത്. ജാതിയുടെ പേരില്‍ മുസ്ലീങ്ങള്‍ പീഡനങ്ങളേറ്റു വാങ്ങിയപ്പോളൊക്കെ, ശക്തമായ രീതിയില്‍ കഥകളിലൂടെ പ്രതികരിച്ച അദ്വിതീയനായ എഴുത്തുകാരനാണ്‌ എന്നെസ് മാധവന്‍.... (കലാപഭൂമിയില്‍ നിന്ന് ഓടിയൊളിച്ചിട്ട്, താമ്രപത്രവേദികളില്‍ അഹമഹമികയാ ഇടിച്ചുകയറുന്നവര്‍ക്ക് ഇത്തരുണത്തില്‍ നാം ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുക!) മദ്യപിച്ച്, തീവണ്ടിയില്‍ വച്ച്, മര്യാദയില്ലാതെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുകയും ഗുപ്തന്‍ നായര്‍ ഇരിപ്പിടം വിടുകയും ചെയ്തത് രണ്ടാളുടെയും പ്രവര്‍ത്തനരീതികളാണ്‌... അതിലൂടെ താന്‍ ചെയ്തത് മഹത്തരമെന്നും ഗുപ്തന്‍ നായര്‍ക്ക് ഉത്തരം മുട്ടിയെന്നും ബാലചന്ദ്രന്‍ കരുതുന്നുണ്ടെങ്കില്‍ ആ 'സ്വയംകൃതസാര്‍ത്ഥകത'യെ ഓര്‍ത്ത് അദ്ദേഹം സമാധാനിക്കട്ടെ. (എന്നെസ് മാധവന്‍ ഐ എ എസ്സായതില്‍ സഹതപിക്കുന്നവര്‍ നമ്മുടെ യുവമഹാകവി കോണ്‍ഗ്രസ് പത്രത്തില്‍ ജോലി ചെയ്തത് മറക്കരുത്) മദ്യപിച്ചും അലഞ്ഞുതിരിഞ്ഞും പട്ടിണി