സുധീർകുമാർ മിശ്ര

വിരഹാതുരം! 'മഞ്ഞി'ന്റെ ഓരോ പുനർവായനയും വേദനിപ്പിക്കുന്നവയായിരുന്നു.
ചിത്രം കാണുന്നതുവരെ സുധീർകുമാർ മിശ്രയുടെ മുഖം മറ്റൊന്നായിരുന്നു എന്റെ മനസ്സിൽ. പിന്നെ അത് ശങ്കറിന്റേതായി. പുതിയ വായനകളിൽ സംഗീതയും ശങ്കറുമായി മനസ്സിൽ മഞ്ഞ് മായാതെ നിന്നു.
2013 ലെ ടൊറോന്റോ ചലച്ചിത്രമേള. അതിഥികൾക്കുള്ള രജിസ്ട്രേഷൻ കൗണ്ടറിൽ,ഞാൻ പെട്ടെന്നു തലയുയർത്തുമ്പോൾ ശങ്കർ മോഹൻ. എനിക്ക് വിശ്വസിക്കാനായില്ല.ഒരു പുഞ്ചിരി പോലുമില്ലാതെ ഞാൻ വിളിച്ചു: സുധീർ കുമാർ മിശ്ര.
അദ്ദേഹം ഒരു നിമിഷം സ്തംഭിച്ചു നിന്നു. ചുറ്റും നോക്കി. മറ്റാരെയുമല്ലെന്ന് ഉറപ്പായപ്പോൾ ചോദിച്ചു, ''എങ്ങനെ എന്നെ മനസ്സിലായി?''
ഞാൻ പറഞ്ഞു, ''മായാത്ത മഞ്ഞ് മനസ്സിലുണ്ടല്ലോ!''
എന്റെ പണി കഴിയുന്നത് വരെ അദ്ദേഹം സ്വന്തം തിരക്കുകളുമായി ഫിലിം മെയ്ക്കേഴ്സ് ലൗഞ്ചിലിരുന്നു.
ഞാനെത്തുമ്പോൾ എന്നോടു ചോദിച്ചു, ''ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ? വിദേശവേദികളിൽ വളരെ അപൂർവ്വമായേ തിരിച്ചറിയപ്പെടാറുള്ളു. അതും ഇങ്ങനെ ഹൃദ്യമായി. ഒരുപാട് നന്ദി,എല്ലാ സഹായങ്ങൾക്കും''
മഞ്ഞിലെ സുധീർ കുമാറായി അദ്ദേഹം എന്നെ ആലിംഗനം ചെയ്തു.

കോഫീഷോപ്പിലിരുന്ന് കഥകൾ പറഞ്ഞു. പിറ്റേദിവസവും കണ്ടു.
ഗോവയിലെ ഉത്സവത്തിലേയ്ക്ക് ഒരു ക്ഷണം ഇനിയും തളിർത്തുതന്നെ നിൽക്കുന്നു.

Comments

Popular posts from this blog

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

On Dropping the Other Shoe...

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!