വിജയന്‍ മാഷിന്റെ വിസംഗതികള്‍

വീരചരമമായിരുന്നു വിജയന്‍ മാഷിന്റേത്. പോരാടിക്കൊണ്ട് പടക്കളത്തില്‍ തന്നെ മരണം. അതും അവസാന വിജയത്തിന്റെ വിശദീകരണത്തിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വച്ചു തന്നെ.
മരണകാരണങ്ങളെപ്പറ്റി സുകുമാര്‍ അഴീക്കോട് പറഞ്ഞതിനെ ഒരു ആപ്തമിത്രത്തിന്റെ ആപേക്ഷികമായ ആകുലതകളായി കണക്കാക്കി നമുക്കു തള്ളാം. അതു കേട്ടിട്ടും പ്രൊഫ. സുധീഷ്‌ ആദ്യദിവസം മൗനം ഭജിച്ചതു്‌ എനിക്കിഷ്ടമായി. പക്ഷേ രണ്ടാം ദിനം 'പാഠം' പോലൊരു മാസികയുടെ തിരുത്തല്‍ ദൗത്യം മറന്നുകൊണ്ടു്‌, എല്ലാ ഊഹങ്ങളേയും തെറ്റിച്ചുകൊണ്ടു്‌ അദ്ദേഹം നമ്മെ ഞെട്ടിച്ചുകളഞ്ഞു. അതു 'പാഠ'ത്തിന്റെ ആത്യന്തികലക്ഷ്യങ്ങളെപ്പോലും വഴി തെറ്റിച്ചു. അതിനോടു്‌ അഴീക്കോടു്‌ മാഷ് സംയമനം പാലിച്ചു. ആത്മസംയമനത്തിന്റെ ഉദാത്തമായ ഉദാഹരണം. ആളിക്കത്തേണ്ടിയിരുന്ന ഒരു കാട്ടുതീയാണു്‌ മാഷ് അതു വഴി അണച്ചു കളഞ്ഞത്. എന്തൊക്കെയായാലും നന്മ മാത്രം കാംക്ഷിക്കുന്ന ഒരു വിമര്‍ശകനും ഗുരുശ്രേഷ്ഠനുമാണു്‌ അഴീക്കോട്. നിലവിട്ടു പെരുമാറാതിരുന്ന അദ്ദേഹം അറിവിന്റേയും തറവാടിത്തത്തിന്റേയും ഔന്നത്യം പ്രകടമാക്കി.

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്