Posts

Showing posts from April, 2014

April 30, 2014

Image
There's a land of the living and a land of the majority, and the bridge is love, the only survival, the only meaning. A month ago, my family went and met Balan. He was so happy to see Suja, her dad, Vinaya and my brother. Although he knew t hat he was crossing the bridge, he was happy as usual and to his heart's content in all his talks. He was the same as he had been five years ago, despite a slight change in his look. Then he came on-line, cutting jokes with me. Called me PUZHU (bookworm) and inquired about Chaandikkunju (Chandu) and Paikkutty (Calf/ Nandu). I thought, Balan would spring back with an incredible recovery awfully thanking the radiance of his countenance. The light that emanated from his face was so intense and enough for many a moth like us to be ensnared in his web. But he left us yesterday morning! I couldn't sleep last night. Tried to read a book. Failing to catch on anything I read, came back to the desktop. Chatted with a few of the friends found on-l

വിഷുപ്പക്ഷികൾ

Image
രാവിലെ നോക്കുമ്പോൾ  Vr Ragesh എന്റെ ഡെസ്ക്ടോപ്പിലിരുന്ന് കാർട്ടൂണുകൾ വരയ്ക്കുന്നു. അവനെ കണ്ട സന്തോഷം അങ്ങനെ തിളച്ചു പൊന്താൻ തുടങ്ങുമ്പോൾ പറയുകയാണ്. ഹോൾഡ് ഓൺ... ചേട്ടാ, തിളച്ചുതുളുമ്പാൻ വരട്ടെ ... ഒരു സർപ്രൈസ് കൂടിയുണ്ട്. ഞങ്ങൾ അടുത്തുള്ള വായനശാലയിലേയ്ക്ക് നടന്നു. വാതിൽ തുറന്നതും ഞാൻ തുളുമ്പിപ്പോയി. എന്റെ സുഹൃത്ത്  Gayathri Ashok. കൂടെ കലാമണ്ഡലത്തിൽ നിന്ന് ഒരുകൂട്ടം കളിക്കാരും. ഒക്കെ ഭക്ഷണത്തിനായി, ഇലകൾക്കു മുമ്പിൽ. എങ്ങനെ ഇവിടെയെത്തി? രാഗേഷ് പറഞ്ഞു: പാരീസിലേയ്ക്കുള്ള യാത്രയായിരുന്നു. വിമാനത്തിന് ചില പ്രശ്നങ്ങൾ. ഇവിടെ ഇറക്കേണ്ടി വന്നു. ഇവരെയൊക്കെ അപ്രതീക്ഷിതമായി ഇങ്ങനെ വീണുകിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഞാൻ. സ്റ്റോപ് സ്മൈലിംഗ് അച്ഛാാ... എണീക്ക്. ഹാപ്പി വിഷു! അവൻ എന്നെ ഉറക്കത്തിൽ ഇങ്ങനെ നോക്കി നിന്ന് എന്തെങ്കിലും കമന്റടിക്കുന്നത് പതിവാണ്. ഒരു വിഷുവിന്റെ മഞ്ഞക്കിളികളെല്ലാം അതോടെ ഒറ്റയടിയ്ക്ക് പറന്നുപോയി. പുറത്ത് വഴി തെറ്റി വന്ന ഡിസംബറിലെ മഞ്ഞുപുലരി. കാറുകൾ മഞ്ഞുപുതച്ച് ഉറങ്ങുന്നു. പൈന്മരങ്ങളിൽ ഒരിക്കൽ കൂടി മഞ്ഞുപൂത്തിരിക്കുന്നു. ഒരിക്കൽ കൂടി പ്രകൃതി കുമ്മായ

ആദ്യത്തെ സെല്ഫോൺ വിളി

Image
  ഏപ്രിൽ 3, 1973. ഇത് മാർട്ടിൻ കൂപ്പർ. ദൂരഭാഷിണിയിലൂടെയുള്ള ഈ വിളി പിൽക്കാലത്ത് ചരിത്രപാതയിൽ ഒരു നാഴികക്കല്ലാവുമെന്ന് അദ്ദേഹം തീരെ കരുതി യിട്ടുണ്ടാവില്ല. ഇപ്പോൾ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാനഘടകമായി മാറിയ സെൽഫോണിന്റെ പിതാവ്. ആദ്യമായി ഒരു പൊതുസ്ഥലത്തുനിന്ന് ഒരു സെൽ ഫോണിൽ സംസാരിക്കുന്നതും ഇദ്ദേഹമാണ്. അമേരിക്കയിലെ, മാൻഹറ്റനിലെ ന്യൂയോർക്ക് ഹിൽട്ടനു മുമ്പിൽ നിന്നുള്ള വിളി സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടിയത് ന്യൂജേഴ്സിയിലെ ബെൽ ലാബിൽ പണിയെടുത്തുകൊണ്ടിരുന്ന  കുറേ ശാസ്ത്രജ്ഞന്മാർക്കാണ്. അവരാണെങ്കിൽ ഇതേ ശാസ്ത്രസാങ്കേതിക രംഗത്ത് ഗവേഷണം നടത്തുന്നവരും. DynaTAC 8000x എന്നായിരുന്നു ഈ ചരിത്രനായകന്റെ പേര്. കഷ്ടിച്ച് ഒന്നേകാൽ കിലോഗ്രാം ഭാരം വരുന്ന ഈ പുതുജന്മത്തിന്റെ 'കൊമ്പ്' ഒഴിച്ചുള്ള ഭാഗത്തിന്റെ നീളം ഒമ്പത് ഇഞ്ചായിരുന്നു. പത്തുമണിക്കൂർ എടുക്കുമായിരുന്നു ചാർജ് ആകാൻ. വില 3995 ഡോളർ (ഏകദേശം ഇന്നത്തെ രണ്ടുലക്ഷത്തി നാല്പതിനായിരം രൂപ). ഒരു ചുടുകട്ടയുടെ രൂപവും ഭാവവും.അതുകൊണ്ടുതന്നെ കൂപ്പർ അവനെ ബ്രിക് (Brick) എന്നു വിളിക്കാൻ തുടങ്ങി. ഇന്നിപ്പോൾ, ഈ 'ചുടുകട്ട'യുടെ 'ന്യൂ-ജെൻ'