Posts

വെയില്‍മാത്ര

Image
ഒത്തിരി നാളുകള്‍ക്കിപ്പുറം മരച്ചില്ലകള്‍ക്കിടയിലൂടെ, എന്നെത്തേടി എന്‍റെ മുറിയിലേയ്ക്ക് സൂര്യന്‍. കാലക്ലിപ്തമല്ലാത്ത ഒരു കാറ്റോ മഞ്ഞിന്‍ പ്രഹരമോ ചീളുകളായി മറഞ്ഞിരി- പ്പുണ്ടെന്നറിഞ്ഞിട്ടും, അവരും വന്നു. കറുകറുത്തൊര- ണ്ണാറക്കണ്ണനും, അവന്‍റെ പിന്നിലീ നാലു ദിനം മുമ്പ് മഴയായ മഴയൊക്കെ കൂട്ടിലിരുന്നു കൊണ്ടി- ട്ടിപ്പോള്‍ കാകളിച്ചുണ്ടില്‍ കാകേക്ഷു തേടിയീ- ക്കാടക്കോതയും!

ടിക്കെറ്റ് ലെസ്സ് പ്ലാറ്റ്ഫോംസ്

Image
ആലുവ തീവണ്ടിയാപ്പീസ്. പറവൂരില്‍ നിന്ന് ഞങ്ങളെത്തിയതും തീവണ്ടിയെത്തിയതും ഒരുമിച്ചായിരുന്നു. മധു നായര്‍ പെട്ടെന്ന് ടിക്കെറ്റ് എടുത്തു ഉള്ളില്‍ കയറി. തീവണ്ടിവിടാന്‍ സമയമെടുക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു. പെട്ടെന്ന് തിരിച്ചെത്തിയിട്ട് കാര്യമൊന്നുമില്ലല്ലോ, എതായാലും സുഹൃത്തിന്‌ ഇരിപ്പിടം തരപ്പെട്ടോ എന്നൊന്ന് നോക്കിക്കളയാം. ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് വാങ്ങാനായി നീങ്ങി. കൗണ്ടറിലെ ദ്വാരത്തിലൂടെ ഒരു പത്തുരൂപാനോട്ട് വച്ച്, ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് ചോദിച്ചു. ''ചില്ലറയില്ല. ഒരു മൂന്ന് രൂപ തരാമോ?'' ''സോറി... എന്‍റെ കൈയില്‍ ചില്ലറയില്ലല്ലോ'', ഞാന്‍ പറഞ്ഞു. കൗണ്ടര്‍ ക്ലര്‍ക്ക് പ്ലാറ്റ്ഫോം ടിക്കെറ്റിനൊപ്പം എന്‍റെ പത്തുരൂപയും മടക്കിത്തന്നു. ''എവിടെ നിന്നെങ്കിലും ചില്ലറ വാങ്ങി പോകുന്നതിനു മുമ്പായി തന്നാല്‍ മതി. ടിക്കെറ്റ് വച്ചോളൂ...'' ഞാന്‍ പ്ലാറ്റ്ഫോമില്‍ കയറിയെങ്കിലും മധു നായരെ കാണാന്‍ കഴിഞ്ഞില്ല. വണ്ടി വിടുകയും ചെയ്തു. തിരിച്ചിറങ്ങുമ്പോള്‍, ചില്ലറയ്ക്കായി ഞാന്‍ ഒരു വാരിക വാങ്ങി. കൗണ്ടറില്‍ പോയി പണം കൊടുക്കുമ്പോള്‍, ഞാന്‍ ചോദിച്ചു. "...

TheSpec - ‘Honour killings’ shame multiculturalism

TheSpec - ‘Honour killings’ shame multiculturalism

ട്വിക്സ്റ്റ് - വിഷാദാത്മകതയോടെ സംവിധായകനും

Image
- സുരേഷ് നെല്ലിക്കോട് സ്വന്തം ചിത്രത്തിലെ അതിദാരുണമായ ബോട്ടപകടത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഏതാനും നിമിഷങ്ങളിലേയ്ക്ക് ശബ്ദം വിതുമ്പിപ്പോയി. വാല്‍ കില്‍മെര്‍ അവതരിപ്പിച്ച കഥാപാത്രം, ബോട്ടപകടത്തില്‍ മരിക്കുന്ന മകളെക്കുറിച്ചുള്ള വേദനകളേറ്റുവാങ്ങി സ്വയം കുറ്റാരോപിതനാവുന്നതുപോലെ, ചലച്ചിത്രരംഗത്തെ അതികായനായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയും, 1986 ല്‍ തന്‍റെ മകന്‍ ജിയോയുടെ മരണത്തിനിടയായ അപകടത്തിന്‌ പരോക്ഷമായി താനും ഉത്തരവാദിയായിരുന്നെന്ന് സ്ഥാപിക്കുകയായിരുന്നു. അതിന്‍റെ ന്യായമാണെങ്കിലോ ഒരച്ഛനുമാത്രം മനസ്സിലാകുന്നതും! മകന്‍ വിളിച്ചിട്ടും പോകാതിരുന്ന ഒരച്ഛന്‍, താന്‍ അവന്‍റെകൂടെയുണ്ടായിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നു എന്ന് സ്വയം കുറ്റപ്പെടുത്തുന്നു. 'ഗോഡ്ഫാദറും', 'അപ്പോകാലിപ്സ് നൗ'വുമൊക്കെ ഒരുക്കിയ അതിപ്രശസ്തനായ ഒരു ചലച്ചിത്രകാരനെ ഇത്തരം ഒരു മിഥ്യാബോധത്തിന്‍റെ തടവുകാരനാക്കിയത് അദ്ദേഹത്തിന്‍റെയുള്ളിലെ സ്നേഹമയനായ പിതാവ് മാത്രമായിരുന്നു. രംഗം: മുപ്പ ത്താറാമത് ടൊറോന്‍റോ അന്താരാഷ്ട്ര മേളയിലെ കപ്പോള ചിത്രമായ 'ട്വിക്സ്റ്റ്' ന്‍റെ പ്രദര...

ഒക്ടോബര്‍ ഒമ്പത്

Image
ഒക്ടോബര്‍ ഒമ്പത്. പിറന്നാള്‍ ആശംസകള്‍, സെബാസ്റ്റ്യന്‍! ഇന്ന് നീ ഉണ്ടായിരുന്നെങ്കില്‍ നിനക്ക് പതിനെട്ട് തികയുമായിരുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍, നീ ഒരു പൂര്‍‍ണ്ണയുവാവാകുന്ന ദിവസം. പക്ഷേ, ഗ്രാന്‍റ് മയുടെ ലോകത്ത് നീ എന്നുമെന്‍റെ ചെറിയ കുട്ടി തന്നെയായിരിക്കും. നിന്‍റെ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള, നിഷ്കളങ്കതയാര്‍ന്ന ചിരി ഗ്രാന്‍റ് മയുടെയുള്ളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഡാഡിയുടെ ആരോഗ്യം നീ ശ്രദ്ധിക്കണം. ഗ്രാന്‍റ് മയുടെ കുട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു. (സെബാസ്റ്റ്യന്‍റെ കളിപ്പാട്ടങ്ങളും അവന്‍റെ ക്രിസ്മസ്മരത്തിന്‍റെ ഇലകളുമാണ്‌ ഗ്രാന്‍റ്മ, അവന്‍ അപകടത്തില്‍ മരിച്ച സ്ഥലത്തെ വഴിവിളക്കില്‍ കെട്ടി വച്ചിരിക്കുന്നത്. കാനഡയിലെ വാന്‍കൂവറിനടുത്തുള്ള ഹാരിസണ്‍ ഹോട്ട് സ്പ്രിങ്സിനടുത്തുള്ള ഒരു കവലയിലെ ഈ കാഴ്ച എന്‍റെ കണ്ണുകള്‍ നിറച്ചു....)‍ --

ഞാന്‍ മടങ്ങുന്നു, വാന്‍കൂവര്‍!

Image
രണ്ടാഴ്ച്ചയ്ക്കു ശേഷം, നാളെ മടങ്ങുകയാണ്‌. സൗഹൃദങ്ങള്‍ പുതുക്കി, ലോകം ചെറുതാക്കി, വാന്‍കൂവറിന്‍റെ ജലാശയങ്ങളില്‍ നിന്ന്. കടല്‍ക്കാക്കളുടെ ഉണര്‍ത്തുപാട്ടുകളില്‍ നിന്ന്. ഡെല്‍-ക്രിസ്റ്റി-ഷെറി-ഗസ്തോങ്-കോറി സുഹൃത്തുക്കളില്‍ നിന്ന്. ഓരോ യാത്രകളും നമ്മളെ എന്തൊക്കെയാണു പഠിപ്പിക്കുന്നത്! ഏതൊക്കെ ഉയരങ്ങളിലേയ്ക്കാണ്‌ കൈ പിടിച്ചു കയറ്റുന്നത്! ഞാന്‍ ബന്ധിതനായിരിക്കുന്നത് എന്‍റെ മതിലുകളാലല്ല, സൗഹൃദങ്ങളാലാണെന്ന ചെക്ക് പഴഞ്ചൊല്ലിന്‍റെ മഴയിലാണ്‌ ഞാനിപ്പോള്‍....

ഓഗസ്റ്റ് പതിനേഴ്

Image
എല്ലാ യുക്തികളേയും വെട്ടിച്ചുകൊണ്ട്‌, ഈ കുറുക്കുവഴി എത്തിച്ചേരുന്നത് ഏതാനും സൗഹൃദങ്ങളിലേയ്ക്കാണ്‌. അനിര്‍വ്വചനീയങ്ങളായ‍ ഓര്‍മ്മകള്‍ വഴിമരങ്ങളാകുമ്പോള്‍, ഈ യാത്രകള്‍ ക്ഷീണരഹിതങ്ങളാകുന്നു. അതിടെ എത്രയെത്ര അത്താണികള്‍! അവിടെയൊക്കെ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി വന്ന വെയില്‍ക്കുഞ്ഞുങ്ങളെപ്പോലെ നാം അവശേഷിപ്പിച്ചു പോകുന്ന ഓര്‍മ്മകളുടെ തുണ്ടുകള്‍. ഈ ഉന്മാദമാകും എന്നെ വീണ്ടും അവനിലേയ്ക്കും അവളിലേയ്ക്കും എത്തിക്കുന്നത്. അതിര്‍ത്തികളില്ലാതെ, സ്ഥലകാലങ്ങളില്ലാതെ, ബോധാബോധങ്ങളിലേയ്ക്ക് ആര്‍ത്തിയോടെ വളര്‍ന്നു കയറുന്ന‍ വള്ളിത്തലപ്പുകള്‍. സ്വപ്നങ്ങളില്‍ നിന്ന് വഴിപിരിഞ്ഞെണീക്കുമ്പോള്‍, താഴെ സൂര്യകാന്തികളില്‍ കാറ്റിന്‍റെ കിണുക്കം. സുജ വിളിച്ചു പറഞ്ഞു. ദാ... നോക്ക്, നമ്മുടെ പിന്നാമ്പുറത്തെ ഡെക്കിനടിയില്‍ ഒരമ്മയും നാലു മുയല്‍ക്കുട്ടികളും...!