Posts

Showing posts from 2017

വെളിച്ചം ബാക്കിനില്‍ക്കുന്ന വഴികള്‍

Image
നാമറിയാതെ ഇഷ്ടികകള്‍ ഓരോന്നായി ഇളകിവീഴുന്നുണ്ട്. ചിലതു നമുക്ക് കാണാം. ചിലതു കാണാമറയത്താണ്‌. ശബ്ദം മാത്രമേ നാം കേള്‍ക്കുന്നുള്ളു. മറ്റു ചിലത്, വീണെന്നു പറഞ്ഞും കേട്ടും അറിയുന്നതേയുള്ളു. സന്തോഷം തോന്നാറുണ്ട്. എന്നെയും നിന്നെയും തടഞ്ഞുനിറുത്തിയ കോട്ടകളുണ്ടാക്കിയ ഓരോ കല്ലുമാണത്. അത് വീഴട്ടെ. അനുഷ്ഠാനങ്ങള്‍ തകരുന്നതിലെ സന്തോഷമല്ല. അനുഷ്ഠാനങ്ങള്‍ എനിക്കിഷ്ടമാണ്‌. അതെന്നെ ഒത്തിരി സാന്ത്വനിപ്പിക്കാറുണ്ട്. അത് തികച്ചും വ്യക്തിഗതമല്ലേ? നമ്മുടെയൊക്കെ മനസ്സുപോലെയും നാം കാത്തുവയ്ക്കുന്ന, ആരെയും ഇതുവരെയും ഉപദ്രവിക്കാത്ത രഹസ്യങ്ങള്‍ പോലെയും ശുദ്ധമാണത്. ഒരു തരം അപങ്കിലത. ഇമാക്യുലെറ്റ് കണ്‍സെപ്‌ഷന്‍ എന്നൊക്കെ പറയുന്ന അതേ ദിവ്യഗര്‍ഭം. പക്ഷെ ആ ഗര്‍ഭത്തിനു ഒരു ഉത്തരവാദിയെ കിട്ടുന്നതുവരെ നമ്മുടെ ഈ സമൂഹം ഉറങ്ങാതിരിക്കും. നമ്മുടെ യാത്രകളെ തടസ്സപ്പെടുത്തിയിരുന്ന കല്ലുകളാണത്.  സാന്‍ഡ്രിങ്ഹം പള്ളിയിലെ, രാജകുടുംബത്തിന്‍റെ ക്രിസ്‌മസ് കുര്‍ബാനയിലും സ്വീകരണത്തിലും  ആ മുപ്പത്താറുകാരിയായ അമേരിക്കന്‍ നടിയാണ്‌ ഏറ്റവും ജന-ശ്രദ്ധയാകര്‍ഷിച്ചത്.  മെയ്‌ഗന്‍ മാര്‍ക്കിള്‍. രാജ്ഞിയേയും ഫിലിപ് രാജകുമാരനേയും ചാള്‍സിനേയും കാത

നിര്‍‌വ്വാണവഴികള്‍

Image
അദ്ദേഹത്തെ എനിക്കു പരിചയമില്ലാത്തത് എന്‍റെ കുറവു തന്നെയാണ്‌. കാരണം, അദ്ദേഹം ഏതെങ്കിലും രീതിയില്‍ പ്രശസ്തനാകാം. അതുകൊണ്ടാണല്ലോ എന്നോട് ഇങ്ങോട്ടു വന്നു സുഹൃദ്ബന്ധം ചോദിച്ചു വാങ്ങിയത്. ചില എഴുത്തുകളില്‍, സ്വഭാവങ്ങളില്‍, ചില നിലപാടുകളില്‍ ഇഷ്ടം തോന്നുമ്പോഴാണ്‌ അങ്ങോട്ടു പോയി സുഹൃത്താക്കാമോ എന്നു ഞാന്‍ ചോദിക്കുന്നത്. ഒരിക്കല്‍ ഒരാളോട് അങ്ങനെ ചോദിക്കുമ്പോള്‍ അവര്‍ എന്നോടു തിരിച്ചു ചോദിച്ചു. ''നാം കണ്ടിട്ടുണ്ടോ?'' ഞാന്‍ പറഞ്ഞു, ''ഇല്ല.'' ''ക്ഷമിക്കണം. ഞാന്‍ അപരിചിതരെ സുഹൃത്തുക്കളാക്കാറില്ല!'' ''നന്ദി. പറഞ്ഞതിന്‌. എന്നോടും ക്ഷമിക്കുക'',   ഞാന്‍ എന്‍റെ ക്ഷണം പിന്‍‌വലിച്ചു. അതിനുശേഷം എനിക്കിങ്ങനെ സൗഹൃദം ചോദിക്കാന്‍ ഭയമാണ്‌.  Once bitten, twice shy എന്നൊരു ചൊല്ലുമുണ്ടല്ലോ. ചൂടുവെള്ളം ഒരിക്കല്‍ ദേഹത്തു വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയപ്പെടുന്നതു പോലെ. മാത്രമല്ല, ഒരു പൂച്ച മാന്തിയാല്‍ എല്ലാ പൂച്ചയും മാന്താന്‍ സാധ്യതയുണ്ടെന്നു വിചാരിക്കുന്നതുപോലെ. പക്ഷേ, ഇപ്പോഴും തിരിച്ചു മാന്തില്ല എന്ന വിചാരത്തില്‍  അപൂര്‍‌വ്വം ചിലരോടൊക്കെ

Days with fleas in my ears

We had a peculiar neighbour. When I say peculiar it goes to such an extent that I used to run away from his peculiarity of the sustained high-pitched tone of whining. He has something or the other always to clutch at. Either it is about the other neighbour’s black cat every morning he looks at first when he opens his main door or about the darned nuisance created by the songbirds or the cock waking him up early morning. He even complains about the owls blasting in and fracturing his silent nights with their unholy hoots invariably followed by a proverbial death news the following day. The other day he happened along again. This time it was a deluge about the irresponsibility of a neighbour lady on her black tomcat’s behaviour. He saw the ‘darned thing’ go by his window with a dead robin in his mouth. As usual, he complained to the owner of the cat. She just laughed it off saying, “The cat’s just acting naturally!’’ Needless to mention that he didn’t like her attitude t

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

Image
തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്താവളം. രണ്ടാം നിലയിലെ ബാൽക്കണി . ഞങ്ങൾക്കെതിരെ , മാസത്തിലൊന്നു വിരുന്നുവരുന്ന കാക്കയായി അർദ്ധ നഗ്നതയുടെ സ്വാതന്ത്ര്യം മാത്രം പുതച്ച് കുഞ്ഞിക്കയെന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള. നാലു വർഷം  മുമ്പ് എനിക്കും കഥാകൃത്ത് ഇന്ദുചൂഡന്‍ കിഴക്കേടത്തിനും കിട്ടിയ ഒരു രാത്രിയും പകലുമായിരുന്നു. അതിഥികള്‍ വന്നു വെടിവട്ടം കൂടുന്നതിൽപരം  സന്തോഷം മധുവേട്ടനുണ്ടോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല. ഉണ്ടാവില്ല എന്നു നാം കരുതേണ്ട ഒരുക്കങ്ങളാണു എപ്പോഴും അവിടെ കാണുന്നത്. അടുത്തവര്‍ ആരെങ്കിലും വരുന്നുണ്ടെന്നു കേട്ടാല്‍ എല്ലാം ഇട്ടെറിഞ്ഞ് പിന്നെ അവരുടെ കാര്യങ്ങൾക്കുള്ള  ഓട്ടമാണ്‌.  ഞങ്ങള്‍ വരുന്നു എന്നറിയിക്കുമ്പോഴും അദ്ദേഹം പറഞ്ഞതിതാണ്‌: വേറെങ്ങും പോയേക്കരുതേ. കൊല്ലം ഒക്കെ കഴിയുമ്പോഴേയ്ക്കും ഒന്നു വിളിച്ചാല്‍ മതി. നല്ല ദിവസമാണ്‌ നിങ്ങള്‍ വരുന്നത്. വേറൊരു അതിഥി കൂടിയുണ്ട്, ഇന്ന്. ഞങ്ങള്‍ ചോദിച്ചെങ്കിലും അതാരാണെന്ന് അദ്ദേഹം പറഞ്ഞില്ല. ”ഒരു സർപ്രൈസാവട്ടെ . നിങ്ങള്‍ ഇങ്ങോട്ടല്ലെ വരുന്നത്

കുരിശ് പാരയാകുന്നത്.....

Image
കുരിശിനെ കൈയ്യേറാനുള്ള ഒരു വസ്തു മാത്രമായി പലരും ചിത്രീകരിച്ചു സംസാരിക്കുന്നതു കൊണ്ടാണ്‌ ഈ കുറിപ്പ്. കുരിശ് സ്വയരക്ഷയ്ക്കായി ഉപയോഗിക്കപ്പെട്ട നല്ലകാര്യങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. കര്‍ത്താവിനെ അതില്‍ കയറ്റി ആണിയടിച്ചതു കണ്ടു പ്രതികരിക്കാതെ നിന്നതിന്‍റെ കുറ്റബോധം കൊണ്ടാണ്‌ ഞങ്ങളില്‍ ചിലരൊക്കെ കുരിശ് ചുമന്നു നടക്കുന്നതെന്നും, പേരുവെളിപ്പെടുത്തിയാല്‍ അന്നു തന്നെ എന്നെ ചവിട്ടിയരയ്ക്കുമെന്നും എന്‍റെ സഹപാഠിയായ ഒരച്ചനും പറഞ്ഞിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ അത് വിമോചനദൈവശാസ്ത്രത്തിലേയ്ക്കും മറ്റും നീളും. അതല്ല, പറഞ്ഞുവരുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ ഏതെങ്കിലും സ്ഥലം വില്‍ക്കാനിട്ടാല്‍ അതിന്‍റെ മുകളില്‍ ഒരു കൂടംകുളം പദ്ധതിയുടെ വാള്‍ മുടിനാരുകളില്‍ കെട്ടിയിടുക ചിലരുടെയൊക്കെ വിനോദമായിരുന്നു. അത് നോക്കാനും വാങ്ങാനും വരുന്ന ആള്‍ക്കാരോട് ആ എട്ടുകാലികള്‍ ആദ്യം തന്നെ ചോദിക്കും. ഏത്...... ആ കൂടംകുളം ലൈന്‍ വരുന്നതിന്‍റെ താഴെയുള്ള സ്ഥലമാണോ? ഉള്ളിലെ ഞെട്ടല്‍ മറച്ച് വരുന്ന പാവം ഒന്നുകൂടി സ്ഥലം വിശദീകരിക്കും. എട്ടുകാലി കൂളായി പറയാന്‍ തുടങ്ങും : ഓ.... അതെങ്ങും കൊള്ളിയേലന്നേ... എത