Posts

Showing posts from 2015

Mangalam E-paper

Mangalam E-paper : Mangalam E-paper Edition Kottayam Issue Date Dec 16 , 2015 , Wednesday

The Indian Star in the Government of Canada

Mangalam E-paper

ആര്‍ക്കുവേണം യുദ്ധം?

Image
ആര്‍ക്കോവേണ്ടി മുറിവുകളേറ്റു വാങ്ങുന്നവരെക്കുറിച്ചൊരു ചിത്രം:കാരി ജോജി ഫുക്കുനാഗയുടെ ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍ വെട്ടിപ്പിടിക്കലുകളും കീഴടക്കലുകളും ചരിത്രപുസ്തകങ്ങളില്‍ എന്നെന്നേക്കുമായി നിറഞ്ഞുനില്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചവയാണ്. ദുര്‍ബലരുടെ മേലുള്ള അധിനിവേശങ്ങള്‍ ചരിത്രത്തില്‍ വിജയങ്ങളാവുന്നു. ആ 'വിജയികള്‍'ക്കു വേണ്ടിയാണ് ചോദ്യങ്ങളും പരിശോധനകളുമില്ലാതെ ചരിത്രം വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നത്. അവര്‍ മാത്രമാണ് ചരിത്രംപറയാന്‍ അവകാശമുള്ളവര്‍. തോറ്റവന്‍ എല്ലായിടങ്ങളില്‍നിന്നും നിഷ്‌കാസിതനാവുന്നു. നാടും വീടും സുഹൃത്തുക്കളും ബന്ധുക്കളുമില്ലാതെ അലഞ്ഞുനടക്കുന്നവനുവേണ്ടി ഒരിക്കല്‍പ്പോലും ചരിത്രം വാതില്‍ തുറക്കാറില്ല. തോല്‍വിയുടെ മായ്ക്കാനാവാത്ത മുറിവും നിറവുമാണ് അവനെ എന്നും പിന്തുടരുന്നത്.   ആര്‍ക്കെതിരെയെന്നോ, എന്തിനാണെന്നോപോലും വ്യക്തമായറിയാതെ യുദ്ധംചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയം പറയുകയാണ് കാരി ജോജി ഫുക്കുനാഗ (Cary Joji Fukunaga), ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍ എന്ന ചിത്രത്തിലൂടെ. 38കാരനായ ഇദ്ദേഹം മൂന്നാംതലമുറയിലെ അമേരിക്കനായ ജപ്പാന്‍ വംശജനാണ്. ലോകത്തിലെ ഏറ്റവുംവലിയ ഓണ

കടത്തുകൂലി

Image
ഴാങ് ബത്തീസ്ത് ലലി (Jean Baptiste Lully) യുടെ സംഗീതനാടകത്തില്‍ കെറോണി (Charon) ന്റെ ഒരു പരസ്യപ്രഖ്യാപനമുണ്ട്. ''ഇന്നല്ലെങ്കില്‍ നാളെ നിങ്ങളെല്ലാം എന്റെ കടത്തു കടക്കേണ്ടവരാണ്‌!'' ''Sooner or later, you'll all have to cross in my boat!'' ഇന്നലെ ദ് ബൂണ്‍‌ഡോക് സെയിന്റ്സ് (The Boondock Saints) എന്ന സിനിമ കണ്ടു. ട്രോയ് ഡഫിയുടെ, 16 വര്‍ഷം മുമ്പുള്ള ചിത്രം. അതിലെ ഒരു വെടിവയ്പ്പില്‍, മരിച്ചവരുടെ കണ്ണുകളിലോരോന്നിലും നാണയങ്ങള്‍ വച്ചിരിക്കുന്നതു കണ്ടു. മരണാനന്തരം സ്റ്റിക്സ് നദി കടക്കുമ്പോള്‍ കടത്തുകാരനായ കെറോണിനു കൊടുക്കേണ്ട കൂലിയാണ്‌. കൂലി കൊടുക്കാത്ത പക്ഷം ചെളിയിലോ തിരയിലോ നിങ്ങള്‍ താഴ്ന്നു പോകും. പുരാതനഗ്രീസിലെ ശവസംസ്ക്കാരങ്ങളില്‍ പരേതരുടെ വായ്‌ക്കുള്ളില്‍ നാണയങ്ങള്‍ ഇടുന്നത് കെറോണിന്റെ കടത്തുകൂലിയായിട്ടായിരുന്നു. സിനിമയ്ക്കു ശേഷം ഞാന്‍ വായിക്കുന്ന ആദ്യ ഇ-മെയിലില്‍ പരിചയപ്പെടുന്ന വാക്ക് 'കെറോണ്‍' ആയിരുന്നു. എന്തൊരദ്ഭുതം! ഒരു വാക്കു പുതിയതായി കേള്‍ക്കുമ്പോള്‍ത്തന്നെ മറ്റെവിടെയെങ്കിലുമൊക്കെ വായനയില്‍ വീണ്ടും കണ്ടെത്തുന്നത് രസകരമാണ്‌.

പെര്‍‌ഫോമന്‍സ്

Image
   സായിപ്പിന്‌ എഴുപതിനുമേല്‍ പ്രായമുണ്ടാകും. ഓഷവയിലേക്കെത്താന്‍ തീവണ്ടി (ഇപ്പഴും തീവണ്ടീക്കെണ്ടോ, അതും കാനഡേല്‌? ഷട്ടപ്പ്... കഥ പറയുന്നതിനുമുമ്പേ ചോദ്യവുമായി തോക്കിന്റുള്ളിലേയ്ക്ക് ചാടിക്കായറിക്കോളും. തീ അല്ലെങ്കി ഗ്യാസ്..... അത്രന്നെ!) പിടിക്കാന്‍ നോക്കിയപ്പം 3 ഡോളര്‍ 65 സെന്റ് കുറവ്‌. ഒന്നു സഹായിക്കാമോ എന്നാണ്‌ ചുരുക്കം. ഞാന്‍ കണ്ണിലേയ്ക്ക് നോക്കി. കണ്ണുകള്‍ കള്ളം പറയില്ലെന്നാല്ലേ നമ്മളൊക്കെ വായിച്ചു പഠിച്ചിരിക്കുന്നത്. പറയുന്നില്ല! ലേശം ക്ഷീണമുണ്ടെന്നു മാത്രമേ സായിപ്പിന്റെ കണ്ണുകള്‍ പറഞ്ഞുള്ളു. പെട്ടെന്ന് മനസ്സു പറഞ്ഞു: ഓ നാണയത്തുട്ടുകള്‍ എപ്പോഴും കൊണ്ടു നടക്കണമെന്ന് വിചാരിക്കുന്നതല്ലാതെ തന്റെ കൈയില്‍ എപ്പഴാ തുട്ടുകളുണ്ടാവുക? വാലെറ്റ് തുറന്ന് എറ്റവും ചെറിയ നോട്ട് ആയ അഞ്ചു ഡോളര്‍ ഉണ്ടോന്നു നോക്കി.  പിന്നെയും മനസ്സ് ഇടയ്ക്ക് കയറി : അതേ സംഗതിയൊക്കെ കൊള്ളാം. ഇതിപ്പോ ആദ്യോന്ന്വല്ല. ഒന്നൂടെ നോക്കീട്ടും കണ്ടിട്ടും ഒക്കെ മതി കൊടുക്കുന്നത്. കറന്റ് റേറ്റില്‍ രൂപ എത്രയാന്നറിയോ, തനിക്ക്? മുന്നൂറ്! നാട്ടിലെന്തൊക്കെ..... പറഞ്ഞു തീര്‍ക്കുന്നതിനു മുമ്പേ മനസ്സിന്റെ കഴുത്ത് ഞെരിച്ച

ഇലയല

Image
ഒരില വീണി,ക്കിളികൂട്ടി തടാകത്തിലൊരു പൂക്കളം. ഒരു കാറ്റതിനെക്കൊത്തി- യെടുത്തുന്മാദത്തിരയാക്കി, പങ്കിട്ടോടിക്കളിക്കുന്നു, മുന്നിലും പിന്നിലുമായ്.

വിളവെടുപ്പ്

Image
എന്റെ മുന്തിരിവള്ളികള്‍ പൂത്തെന്നും, പിന്നീട് അത് കായ്‌ച്ചെന്നും എന്നോടു പറഞ്ഞത് ഈ പാണ്ടന്‍ മൈനകളും നിരനിരയായി വന്നിരിക്കുന്ന ഈ കുഞ്ഞിക്കാടകളുമാണ്‌. അതിനിടയില്‍, ആരോ പച്ചകള്‍ക്കിടയില്‍ ഒരു കൂടുണ്ടാക്കി, മുട്ടയിട്ട്, ഒരു പുതിയ തലമുറയെ ജീവിതത്തിലേയ്ക്ക് പറത്തിപ്പോയിരുന്നു. പുഷ്പങ്ങള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും, ആര്‍ക്കും വേണ്ടാത്ത ഈ ഡാന്‍‌ഡെലയണ്‍  മഞ്ഞകളുടെ ഭംഗി നമ്മുടെ തോട്ടങ്ങളിലെ പൂക്കള്‍ക്കെന്താ ഇല്ലാത്തതെന്ന് എന്നോടു ചോദിച്ചതും ഈ മൈനകളിലൊന്നായിരുന്നു.  എന്നെ കണ്ടപ്പോള്‍ കാടകള്‍ നിരനിരയായി എഴുന്നേറ്റു നിന്നു. ഞാന്‍ ചിരിച്ചപ്പോള്‍ അവര്‍ ഒരോരുത്തരായി ഇരുന്നു തുടങ്ങി. വൈകിട്ട് അവര്‍ എണ്ണിനിറുത്തിപ്പോകുന്ന മുന്തിരിപ്പഴങ്ങളുടെ കണക്ക് രാവിലെയാവുമ്പോഴേയ്ക്കും തെറ്റിക്കുന്നത്, രാത്രിയില്‍ ഇറങ്ങിനടക്കുന്ന ഒരു കള്ള റക്കൂണ്‍ കുടുംബമാണെന്ന് കാടകള്‍ ആണയിട്ടു പറഞ്ഞു. പെട്ടെന്ന് അതെനിക്കോര്‍മ്മവന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍‌രാത്രികളില്‍ പാത്തും പതുങ്ങിയും മുന്തിരിവള്ളികളിലേയ്ക്ക് വലിഞ്ഞുകയറുന്ന മൂന്നു ജോടി ചെങ്കണ്ണന്മാരെക്കുറിച്ച്.  അവരും നിങ്ങളും ഒരേ മോഷണമല്ലേ

കർക്കിടകപുരാണം 2015

Image
ധർമ്മവർഷം 5967 ചൈത്രം 12 നു അടുക്കളയിൽനിന്നു സ്വവർഗ്ഗഭോഗത്തിനായി പറഞ്ഞയയ്ക്കപ്പെട്ട ഹയവദനനാണോ അയാളുടെ ഭാര്യയ്ക്കാണോ വെളുത്ത, ഭംഗിയുള്ള മുലകളുണ്ടായിരുന്നതെന്നു കൂടി പ്രജാപതിക്ക് ഓർമ്മയില്ല. ജനകോടികളുടെ ഭാഗധേയങ്ങളെക്കുറിച്ച് ചിന്തിച്ച് ഭാരം കൂട്ടേണ്ട മനസ്സിന്‌ ഒരു ഓർമ്മത്തെറ്റുണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് വകുപ്പദ്ധ്യ്ക്ഷൻ പറഞ്ഞത് മൂപ്പർക്ക് തീരെ പിടിച്ചില്ല. അപ്പോഴാണ്, ഓർമ്മകൾ വടിയും കുത്തി പ്രജാപതിയുടെ വാതില്ക്കൽ മുട്ടിയത്. അയാൾക്ക്, വെളുത്ത തുടകളും തടിച്ച ചുണ്ട ുകളുമുള്ള അടുക്കളച്ചെക്കനെ പെട്ടെന്ന് ഓർമ്മ വന്നു. ****** പതിറ്റാണ്ടുകൾക്കു ശേഷം ഞാൻ 'ധർമ്മപുരാണം' വായിക്കുകയാണ്. എന്റെ കർക്കിടകക്കാലത്തിനു പറ്റിയ പുരാണപാരായണം! സാഹിത്യമൂല്യമൊന്നും അവകാശപ്പെടാനില്ലാത്ത, കാർട്ടൂൺ സ്ട്രോക്കുകൾ അക്ഷരം പൂണ്ടതാണീ നോവൽ. ഈ മനുഷ്യനെയാണല്ലോ ദൈവമേ, ചിലർ സി. ഐ. എ ക്കാരനെന്നും അമേരിക്കൻ ചാരനെന്നും ജനസംഘി എന്നുമൊക്കെ മാറി മാറി വിളിച്ചത്! പുതിയകാലത്തിന്റെ ഗോഡ്സെ വരുന്നതിനുമുമ്പ് അദ്ദേഹം യാത്രയായത് അതുകൊണ്ടാവും!

ആഗ്രഹം

Image
നമുക്ക് വീട്ടിലൊരു പട്ടിയെങ്കിലും വേണ്ടേ എന്നു ചോദിക്കുമ്പോഴൊക്കെ ഭാര്യ എന്റെ മുമ്പിലേയ്ക്ക് തുടലഴിച്ചു വിടുന്നത് കൊല്ക്കത്തയിലെ, ജാദവ്പൂരിലെ പ്രൊബീർ ഘോഷിന്റെ വീട്ടിൽനിന്നു കിട്ടിയ ഉപ്പുമാവിലെ രോമത്തെയാണ്.
Image
പഴമാകാൻ   കാത്തിരിക്കാതെ ,  അസ്മോച്ചൊല്ലുകൾ ......                                                                                                                  കണ്ണീരൊലിപ്പിച്ച് പടിയിറങ്ങുന്ന പുഴയ്ക്ക് നാട്ടിലേയ്ക്ക് കൂട്ടായി വരുന്നത് കുന്നാണ് ‌ അത് സാവധാനം പാടത്തിറങ്ങി നിറഞ്ഞ് കരയായി കൂട്ടിരിക്കുന്നു . ( ഇതെന്റെ ഓര് ‍ മ്മയിലെ അസ്മോച്ചൊല്ലുകളില് ‍ ഒന്നാണ് ‌) പോക്കുവെയില് ‍ മുറ്റത്തു വരച്ചിട്ടുപോയ ജീവിതത്തിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാല് ‍, അസ്മോ പറയാറുള്ളതു പോലെ , ഒക്കെ വക്കു പൊട്ടിയ വാക്കുകളാവും ! ഓരോ വാക്കും , അതെത്ര ' വക്കു പൊട്ടിയതാ ' ണെങ്കില് ‍ ക്കൂടി അതിലൊരു കവിതയുണ്ട് ; ഒറ്റവാക്കാണെങ്കില് ‍ ക്കൂടി . പുതുകവിത പഴയനിയമങ്ങളുടെ വേലിക്കെട്ടുകള് ‍ ചാടി പുറത്തുവരുന്ന കാലത്തിനും മുമ്പേ അസ്മോ എന്റെ മനസ്സില് ‍ കുടിപാര് ‍ പ്പു തുടങ്ങിയിരുന്നു . പില് ‍ ക്കാലത്ത് , അത് സൗമ്യഭാഷണങ്ങളായി , കൊച്ചു കൊച്ചു കുറിപ്പുകളായി വിരൽ   ചൂണ്ടി   നിന്നത്   നമ്മുടെ   സമൂഹത്തിലേയ്ക്ക്   തന്നെയാണ് . മൂന്നു   ദശാബ്ദങ്ങളായുള്ള   പരിചയം . 

Nayantara Sahgal: In late eighties, but the writer is well concerned about India in her dreams

Nayantara Sahgal: In late eighties, but the writer is well concerned about India in her dreams

ഭൂദിനം

Image
തളിർക്കുന്ന കാലത്തെ ഒരു രാത്രിമഴ ഭൂമിവാതിൽക്കൽ മുട്ടി. വാതിൽ തുറക്കപ്പെട്ടു. ''കുസൃതിക്കാരിരകളെ മുഴുവൻ പുറത്തിറക്കി വാതിലടച്ചോളൂ! ചില പൊള്ളുന്ന പാഠങ്ങൾ അവർക്കായും ബാക്കിയുണ്ടല്ലോ!'' അങ്ങനെയാണവരെല്ലാം* കിഴക്കിന്റെ വെളിച്ചത്തിനു മുമ്പേ പുറത്തുചാടിയത്. വെള്ളക്കുട്ടികളിൽ ചിലർ അവയെ കീശകളിലിട്ടു. മറ്റുചിലർ കൈത്തണ്ടയിൽ വളകളാക്കി പ്രദർശിപ്പിച്ചു. നമ്മുടെ കുട്ടികൾ വീടുമാറാൻ മടിക്കുന്ന പശുക്കുട്ടികളെപ്പോലെ പിറകോട്ടു വലിഞ്ഞു നിന്നു. ചിലർ അവയെ കോലിട്ടു കുത്തി. ചിലർ അവയെപ്പേടിച്ച് ബെഞ്ചിലും ഡെസ്ക്കിലും ചാടിക്കയറി. ഇരകളിൽ ചിലർ വഴിതെറ്റി നടന്നു. ചിലർ വണ്ടികൾക്കടിപ്പെട്ടു. ചിലർ വെയിലിൽ പൊള്ളിക്കരിഞ്ഞു. പക്ഷികളിന്ന് ആകാശം വിട്ട് ഭൂമിയിലായിരുന്നു. അലസന്മാരായ പക്ഷികൾക്കും, നിറുകയിൽ സൂര്യനെത്തുമ്പോൾ മാത്രം പിടഞ്ഞെണീറ്റു പറന്നിറങ്ങിയ മടിച്ചികൾക്കും വരെ ഇന്ന് ഇരകൾ കിട്ടി. ---------------------------------------------------- *ഏപ്രിൽ 20. ഭൂമി മണ്ണിരകളോടു പിണങ്ങിയ ദിനമായിരുന്നു. സർവ്വംസഹയാണെങ്കിലും താൻ മൃദിതയും മൃണ്മയയുമാണെന്ന് ഭൂമി ഓർമ്മപ്പെടുത്തിയ ദിനങ്ങളിലൊന്ന്.

കുഞ്ഞപ്പന്റെ മറിയം

Image
ഇത് ഞങ്ങളുടെ സ്വന്തം മറിയം. സുമതിയെന്ന ശരിയായ പേരിലന്വേഷിച്ചാൽ കാളികാവിലാരും മറിയത്തിലേക്കെത്തില്ല. കുഞ്ഞപ്പന്റെ മറിയമാണെങ്കിൽ എല്ലാവർക്കും സുപരിചിത. എനിക്ക് അഞ്ചുവയസ്സുള്ളപ്പോളാണ്, കുഞ്ഞപ്പന്റെ സുന്ദരിയായ വധുവായി മറിയം ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് കെട്ടിക്കേറിയത്. കുഞ്ഞപ്പന്റെ ചാച്ചൻ മത്തന്റെ ചാച്ചനെ ഞങ്ങളുടെ ഒരു പ്രപിതാമഹൻ വില കൊടുത്ത് വാങ്ങിയതാണെന്നുള്ള പൊള്ളുന്ന സത്യത്തെ ഞങ്ങളത്ര സുഖത്തോടെയല്ല ക േട്ടത്. മത്തനും കുഞ്ഞന്നയും, അവർക്കുണ്ടായ കുഞ്ഞപ്പനും പാപ്പുവും, കുഞ്ഞപ്പന്റെ കെട്ടിയോൾ മറിയവുമില്ലാത്ത ഒരു ചരിത്രം ഞങ്ങൾക്കില്ല. കുന്നുമ്പുറത്തെ അവരുടെ ഓലവീട് എന്നും വൃത്തിയായി അവർ സൂക്ഷിച്ചിരുന്നു.പാടത്തെ കൃഷിപ്പണികൾക്കിടയിൽ, കുട്ടിക്കാലത്ത്, അവരുടെയൊപ്പമിരുന്ന് പ്രാതൽ കഴിക്കണമെന്ന എന്റെ വാശിമൂത്തപ്പോൾ അമ്മ ഒരു ചെറിയ ഭക്ഷണപ്പൊതി എനിക്കായി കൂടെ വച്ചുതന്നു.അവരുടെ കൂടെയിരുന്ന് മത്തന്റെ വായ്മൊഴിപ്പാട്ടിന്റെ താളത്തിൽ പാടവരമ്പത്തെ ഭക്ഷണം.മത്തൻമൂപ്പന്റെ കൂടെ ഒരുപാടു കേണുപറഞ്ഞാലേ ഒന്നു കലപ്പ പിടിക്കാനും ഞൗരിയടിക്കാനുമൊക്കെ ഞങ്ങളെ അനുവദിക്കൂ. കൊയ്ത്തുകാലമാണ് ഞങ്ങളൊക്കെ ഏറ്റവും ആസ്വദിച്ചിരുന്നത്. കോ