വീരകഥകള്ക്കൊരു ചുവടി

പറവൂരില്‍ നിന്നു ഗോതുരുത്തിലേയ്ക്ക് പോകുന്ന ബസ്സുകളുടെ യാത്രാന്ത്യം കടല്‍ വാത്തുരുത്താണ്‌. ക്രിസ്മസ് വിളക്കുകളും നക്ഷത്രങ്ങളും ഞങ്ങളെ കൊണ്ടുപോയത് ഹോളി ക്രോസ് പള്ളിയങ്ക ണത്തിലേയ്ക്കാണ്‌. പുഴയ്ക്കപ്പുറം മൂത്തകുന്നം ക്ഷേത്രം. 'ചുവടി' ചവിട്ടുനാടകോത്സവത്തിന്‍റെ രണ്ടാം ദിനം. 

ബസ്സിറങ്ങുമ്പോള്‍ ഞങ്ങളാദ്യം അന്വേഷിച്ചത് തോമസേട്ടനെയാണ്‌. വെള്ളോട്ടുപുറം-തുരുത്തിപ്പുറം-ഗോതുരുത്ത്-കടല് വാത്തു രുത്തുകാരോടന്വേഷിച്ചാല്  ''മ്മടെ... ചവിട്ടുനാടകം തോമസേട്ടനാ?''എന്നൊരു മറുചോദ്യമാവും തിരികെ കിട്ടുക. ശരിക്കുമുള്ള പേര് തോമസ് മറ്റയ്ക്കല്. ഇപ്പോഴുള്ള പഴയ തലമുറയ്ക്കും, ചില നാടകഭ്രാന്തന്മാര്ക്കുമേ പേര് പരിചിതമുള്ളു. ബാക്കിയുള്ളവര്ക്കെല്ലാം തോമസേട്ടന്. നാടകം കളിക്കാത്ത 'ചവിട്ടുനാടകം തോമസേട്ടന്'. അറുപത്തഞ്ചു വര്ഷമായി ചവിട്ടുനാടകം കണ്ടുകൊണ്ടിരിക്കുന്ന എഴുപത്തൊന്നുകാരന്. കാല്നടയാത്രകളായിരുന്നു ഏറിയപങ്കും. കൊച്ചി നാടകസാമ്രാജ്യത്തില് എവിടെ നാടകമുണ്ടെങ്കിലും പോയിരിക്കും. ചുവടുകള് തെറ്റിയാല് അത് നടന്മാരോട് വേദി വിട്ടിറങ്ങുമ്പോള് പറയുകയും ചെയ്യും. സ്ഥായീഭാവങ്ങളില് വെള്ളം ചേര്ത്ത് ലഘൂകരിക്കുന്നവരോട് അത് തുറന്നു പറയാനും മടിക്കാറില്ല. പതിനൊന്നു നാടകങ്ങളെഴുതിയ ഈശി ജോസഫാശാനെക്കുറിച്ചും, ഇരുപത്തഞ്ചു വര്ഷം മുമ്പ് വേദിയില് അഭിനയിച്ചു മരിച്ചു വീണ സീഡീ പോളേട്ടനെക്കുറിച്ചും പറയുമ്പോള്, തോമസേട്ടന് ആരോഗ്യപ്രശ്നങ്ങള് മറന്നു. ഇന്നിപ്പോള്, ജോസഫാശാന്റെ പേരക്കുട്ടി അജില് എന്ന പതിനാറുകാരന്‍ ഈഡിപ്പസിന്റെ വേഷത്തില് രംഗത്തുവരുമ്പോള്, മറ്റാരെക്കാളും സന്തോഷിക്കുന്നത് തോമസേട്ടനാണ്. തലമുറകള് കൈമാറി ചവിട്ടുനാടകത്തിന്റെ കെടാവിളക്കുകള് ജ്വലിച്ചു നില്ക്കുന്നതിന്റെ സന്തോഷം മുഖത്തു കാണാമായിരുന്നു.

പതിനേഴാം നൂറാണ്ടില് തമിഴ്നാട്ടില് നിന്നു വന്ന ചിന്നത്തമ്പി അണ്ണാവിയാണ് ചവിട്ടുനാടകം കൊച്ചിയില് പ്രചരിപ്പിച്ചത്. അന്നന്നത്തെ അപ്പത്തിനുള്ള വക ഒരുക്കൂട്ടിയ ശേഷം, പകലിന്റെ വിയര്പ്പുകളാറ്റി സന്ധ്യകളില് ചിന്നത്തമ്പി അണ്ണാവിയും കൂട്ടരും കൊച്ചീക്കാര്ക്ക് നാടകം പഠിപ്പിച്ചുകൊടുത്തു. തമിഴുകലര്ന്ന പൗരാണികമലയാളത്തിലെ വരികള് പാടി അഭിനയിക്കാന് കഴിയുന്നവര് നടന്മാരായി. അതില്ത്തന്നെ ചിലര് താടിവടിച്ച് സ്ത്രൈണഭാവങ്ങളില് അരങ്ങുകളും മനസ്സുകളും  അടക്കി വാണു. കാല് നൂറ്റാണ്ടുമുമ്പ് പോളേട്ടന് അരങ്ങില് ജീവന് വെടിഞ്ഞതിനുശേഷം പോളിബസ് വേഷം കെട്ടാന് ആളില്ലാതെ 'ഈഡിപ്പസ്' മുടങ്ങിയിരുന്നു

ഇതൊരു കൂട്ടായ്മയാണ്. ഇല്ലായ്മകളുടെ ലോകത്തുനിന്നുള്ള ഒരു കൂട്ടം സാധാരണന്മാരുടെ കൂട്ടായ്മ. മീന് പിടിച്ചും, മരപ്പണി ചെയ്തും, കല്പണി ചെയ്തും, ചുമടെടുത്തും, കുഞ്ഞിക്കച്ചവടങ്ങള് ചെയ്തും ജീവസന്ധാരണം നടത്തുന്ന കുറെ ഉഭയജീവികളുടെ കൂട്ടായ്മ. ഉള്ളതു വീതിച്ചെടുത്തു ജീവിക്കുന്ന കൂട്ടായ്മകളുടെ വാര്ഷികസമാഗമവേദിയായിരുന്നു ഗോതുരുത്തിലെ 'ചുവടി ഫെസ്റ്റ്'എന്ന ചുവടുത്സവം.

''വന്ദ്യപിതാവേ.....
ഞാനൊരു കാര്യം ചോദിച്ചോട്ടെ....''

തോമസേട്ടന് ചുമയടക്കി പാടി. ഈഡിപ്പസ് വളര്ത്തച്ഛനായ പോളിബസ് രാജാവിനോടു സംസാരിക്കുന്ന രംഗംനിര്ബന്ധിച്ചാല് ഒരു പക്ഷേ എണീറ്റുനിന്ന് ഏതാനും ചുവടുകള് കാണിക്കാനും തോമസേട്ടന് തയ്യാറായിരുന്നു
ഇക്കുറി തുരുത്തിപ്പുറം ചൈതന്യ തീയറ്റേഴ്സ് ആണ് 'ഈഡിപ്പസ്അവതരിപ്പിച്ചത്കടല് വാത്തുരുത്ത് ഹോളിക്രോസ് പള്ളിയുടെ വെള്ളമണല്പ്പരപ്പില്.  സീഡീ പോളേട്ടന്റെ മരണശേഷം  ദുരന്തകഥകള് വലയിട്ടു മുറുക്കി ഒരു ദശാബ്ദത്തോളം 'ഈഡിപ്പസ്കളിക്കാതെ മുടങ്ങിക്കിടന്ന കാലംപെട്ടെന്നൊരു നാള് ഒരു പറ്റം ചെറുപ്പക്കാര് 'അറം പറ്റിയ നാടകംകളിക്കാന് തയ്യാറെടുക്കുകയാണ്.    അപ്പനമ്മമാര് പലരും മക്കളെ നാടകം കളിക്കുന്നതില് നിന്നു വിലക്കിനാടകം 'ഈഡിപ്പസ്'ആയതാണു പ്രശ്നം. 'പാരിമാരുടെ മരണ'മോ, 'ജ്ഞാനസുന്ദരി'യോ, 'വീരകുമാര'നോ, 'കാറല്സ്മാന് ചരിത'മോ മറ്റേതു നാടകമായാലും അവര് മക്കളെ അഭിനയിക്കാന് വിടുംഅതിനിടെ  അത്ഭുതമെന്നോണം ഒരു കൗമാരക്കാരനു നാടകമാടാന് അനുവാദം കിട്ടുന്നു.
രണ്ടു മക്കളുള്ള, മാളിയേക്കല്‍ ലോനന്‍ ഫ്രാന്‍സിസ് എന്ന അപ്പന് പറഞ്ഞു.
''നീ കളിച്ചോടാ... നീ പോയാലും എനിക്കൊരു മകന് കൂടിയുണ്ടല്ലോ!'' 
 അപ്പന്റെ മകന് അന്ന് അന്ധവിശ്വാസങ്ങളെ മറികടന്ന് 'ഈഡിപ്പസ്ആയിഅന്ന് ഈഡിപ്പസ് കെട്ടിയ ചെറുപ്പക്കാരനാണ് ഇന്നത്തെ സംവിധായകന് ആല്ബെര്ട്ട് മാളിയേക്കല്. സഹായത്തിനു സുഹൃത്തായ പോള് പടമാട്ടുമ്മലും ഒരു കൂട്ടം ചെറുപ്പക്കാരുമുണ്ട്
പോളിബസിന്റെ വേഷം കെട്ടിയ ലെനിനും ഈഡിപ്പസ് ആയ അജിലും തങ്ങളുടെ അനിതരമായ അഭിനയശേഷി കൊണ്ട് ചവിട്ടുനാടകരംഗത്ത് ഭാവിവാഗ്ദാനങ്ങളാണെന്നു തെളിയിച്ചു.

പിതാവിനെ കൊന്ന്അറിയാതെ അമ്മ ജൊക്കാസ്റ്റയെ പരിണയിച്ച്,    നാലു കുട്ടികളുടെ പിതാവാകുന്ന 'ഈഡിപ്പസ് റെക്സ്'  എന്ന യവനദുരന്തനായക നെക്കുറിച്ച് ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലെ പുരാണങ്ങളില് കാണുന്നുണ്ട്. ഹോമറിന്റെയും,എസ്ക്കിലസിന്റെയും, യൂറിപ്പിഡിസിന്റെയും രചനകളില് പലതിലും ഈഡിപ്പസ് കടന്നു വരുന്നുണ്ടെങ്കിലും ഏറ്റവും പ്രസിദ്ധി നേടുന്നത് സോഫോക്ലിസിന്റെ രചനകളിലൂടെയാണ്. പോര്ച്ചുഗീസുകാരുടെ ഇന്ത്യയിലേക്കുള്ള വരവിനു ശേഷമാണ് യവന -റോമാ സാമ്രാജ്യങ്ങളില് നിന്നുള്ള ചരിത്രകഥകളുടെ രൂപത്തിലുള്ള പ്രകടനവേദികള് ഉണ്ടാകുന്നത്. സ്ത്രീജനങ്ങളുടെ ദൗര്
ലഭ്യവും, അസൗകര്യങ്ങളുമാവാം കഥകളിയും യക്ഷഗാനവും ഗോട്ടിപുവ (പുരുഷന്മാര് സ്ത്രീവേഷം കെട്ടിയാടുന്ന, ഒറിയ നൃത്തരൂപം) യുമൊക്കെ പോലെ ഇതും പുരുഷന്മാരുടെ മാത്രം പ്രകടന വേദിയായത്. പക്ഷേപില്ക്കാലത്ത് ചവിട്ടുനാടകങ്ങളില് സ്ത്രീകള് പലപ്പോഴായി പങ്കെടുത്തുകാണാറുണ്ട്.


സോദ്ദേശകങ്ങളും, ശുഭപര്യവസായികളുമായ കഥകളാണ് സാധാരണയായി ചവിട്ടുനാടകങ്ങളില് കാണാറുള്ളത്. മന:പൂര് വ്വമല്ലെങ്കില്ക്കൂടി 'ഈഡിപ്പസി'ന്റെ കഥാതന്തു അപചരിതമായ ചില മേഖലകളിലൂടെ കടന്നു പോകുന്നതിനാല് ദേവാലയവേദികളില് ഉപയോജ്യമാണോ എന്ന സംശയങ്ങളെ തീര്ത്തും അസ്ഥാനത്താക്കി മാറ്റുന്ന തരത്തില് ആവിഷ്കാരസ്വാതന്ത്ര്യത്തിനു പരിപൂര്ണ്ണ പിന്തുണയുമായിട്ടാണ്  കോട്ടപ്പുറം രൂപതാദ്ധ്യക്ഷന് ഡോ. ജോസെഫ് കാരിക്കശ്ശേരി, ഫാ. ജോസെഫ് കോണത്ത്, ഫാ. മൈക്കിള് നിലവരേത്ത് തുടങ്ങിയവര് സംഘത്തിനു പിന്നിലുണ്ടായിരുന്നത്. 'ചുവടി'യുടെ ചുവടുകള്ക്കിടയില് ജാതി-മത-വിശ്വാസ വ്യതിരേകങ്ങള്ക്ക് സ്ഥാനമില്ല എന്നു തെളിയിക്കുന്നതായിരുന്നു, .എന്.അനിരുദ്ധന് എന്ന സം വിധായകനുള്പ്പെടുന്ന അക്രൈസ്തവരുടെ സജീവ പ്രാതിനിധ്യം. യുവജനോത്സവ മത്സരവേദികളിലേയ്ക്ക് ചവിട്ടുനാടകം കടന്നു വന്നതോടെ മാഞ്ഞുപോകുന്ന കലയ്ക്ക് പുനരുത്ഥാനമുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
(സൺഡേ മംഗളം - ഫെബ്രുവരി 2, 2014) 

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്