Posts

Showing posts from January, 2014

അസ്ഥിരതയുടെ താഴ്നിലങ്ങള്‍

Image
                                                                              -  സുരേഷ് നെല്ലിക്കോട് < ജുംപാ ലാഹിരിയുടെ  ' താഴ്നിലങ്ങള്‍ ' (The Lowland)  എന്ന നോവലിന്‍റെ വായനാനുഭവം > വര്‍ഷകാലത്ത് താഴ്‌നിലങ്ങളിലാകെ ഒഴുകിപ്പരന്ന് ഒന്നാകുന്ന ഇരട്ടക്കുളങ്ങളെപ്പോലെയായിരുന് നു ,  ഒന്നേകാല്‍ വര്‍ഷത്തിടയ്ക്കുണ്ടായ ആ രണ്ടു സഹോദരന്മാര്‍. സുഭാഷ് മിത്രയും ,  ഉദയന്‍ മിത്രയും. പലര്‍ക്കും അവര്‍ പരസ്പരം മാറിപ്പോകുന്നത്ര സാദൃശ്യം. അറുപതുകളുടെ അന്ത്യം കല്‍ക്കത്തയെ കലാപകലുഷിതമാക്കിയിരുന്നു. നിരോധനാജ്ഞകള്‍ നിശ്ചലമാക്കിയ തെരുവുകള്‍. ആരെയൊക്കെയോ തെരഞ്ഞുകൊണ്ട് എവിടെയും പോലീസും പട്ടാളവും റോന്തു ചുറ്റി നടക്കുന്നു. കമ്യൂണിസത്തിന്‍റെ കറകളഞ്ഞ ലക്ഷ്യങ്ങള്‍ തേടിയ യുവത്വം ,  പട്ട കെട്ടിയ കുതിരകളെപ്പോലെ മാര്‍ഗ്ഗം മറന്ന് ലക്ഷ്യം തേടിയ കാലം. ആ വിപ്ലവപാതയാണ്‌ തന്‍റെ ശരിയെന്ന് അതിലൊരാള്‍ തിരിച്ചറിയുകയായിരുന്നു. ഉദയന്‍.     അങ്ങനെ ,  ഉദയന്‍ സുഭാഷില്‍ നിന്ന് ക്രമേണ അകന്നകന്നു പോകുന്നു. അധ:സ്ഥിതന്‍റെയും അടിച്ചമര്‍ത്തപ്പെട്ടവന്‍റെയും മോചനത്തിനുള്ള പാതയാണ്‌ മറ്റേതിനേക്കാളും പ്രിയപ്പെട്ടതെന്ന് ഉദയന്‍ തീ

വീരകഥകള്ക്കൊരു ചുവടി

Image
പറവൂരില്‍ നിന്നു ഗോതുരുത്തിലേയ്ക്ക് പോകുന്ന ബസ്സുകളുടെ യാത്രാന്ത്യം കടല്‍ വാത്തുരുത്താണ്‌. ക്രിസ്മസ് വിളക്കുകളും നക്ഷത്രങ്ങളും ഞങ്ങളെ കൊണ്ടുപോയത് ഹോളി ക്രോസ് പള്ളിയങ്ക ണത്തിലേയ്ക്കാണ്‌. പുഴയ്ക്കപ്പുറം മൂത്തകുന്നം ക്ഷേത്രം. 'ചുവടി' ചവിട്ടുനാടകോത്സവത്തിന്‍റെ രണ്ടാം ദിനം.  ബസ്സിറങ്ങുമ്പോള്‍ ഞങ്ങളാദ്യം അന്വേഷിച്ചത് തോമസേട്ടനെയാണ്‌. വെള്ളോട്ടുപുറം - തുരുത്തിപ്പുറം - ഗോതുരുത്ത് - കടല് വാത്തു രുത്തുകാരോടന്വേഷിച്ചാല്  '' മ്മടെ ... ചവിട്ടുനാടകം തോമസേട്ടനാ ?'' എന്നൊരു മറുചോദ്യമാവും തിരികെ കിട്ടുക . ശരിക്കുമുള്ള പേര് തോമസ് മറ്റയ്ക്കല് . ഇപ്പോഴുള്ള പഴയ തലമുറയ്ക്കും , ചില നാടകഭ്രാന്തന്മാര്ക്കുമേ ആ പേര് പരിചിതമുള്ളു . ബാക്കിയുള്ളവര്ക്കെല്ലാം തോമസേട്ടന് . നാടകം കളിക്കാത്ത ' ചവിട്ടുനാടകം തോമസേട്ടന് '. അറുപത്തഞ്ചു വര്ഷമായി ചവിട്ടുനാടകം കണ്ടുകൊണ്ടിരിക്കുന്ന എഴുപത്തൊന്നുകാരന് . കാല്നടയാത്രകളായിരുന്നു ഏറിയപങ്കും . കൊച്ചി നാടകസാമ്രാജ്യത്തില് എവിടെ നാടകമുണ്ടെങ്കിലും പോയിരിക്കും . ചുവടുകള് തെറ്റിയാല് അത് നടന്മാരോട് വേദി വിട്ടിറങ്ങുമ്പോള്