Posts

Showing posts from 2011

വെയില്‍മാത്ര

Image
ഒത്തിരി നാളുകള്‍ക്കിപ്പുറം മരച്ചില്ലകള്‍ക്കിടയിലൂടെ, എന്നെത്തേടി എന്‍റെ മുറിയിലേയ്ക്ക് സൂര്യന്‍. കാലക്ലിപ്തമല്ലാത്ത ഒരു കാറ്റോ മഞ്ഞിന്‍ പ്രഹരമോ ചീളുകളായി മറഞ്ഞിരി- പ്പുണ്ടെന്നറിഞ്ഞിട്ടും, അവരും വന്നു. കറുകറുത്തൊര- ണ്ണാറക്കണ്ണനും, അവന്‍റെ പിന്നിലീ നാലു ദിനം മുമ്പ് മഴയായ മഴയൊക്കെ കൂട്ടിലിരുന്നു കൊണ്ടി- ട്ടിപ്പോള്‍ കാകളിച്ചുണ്ടില്‍ കാകേക്ഷു തേടിയീ- ക്കാടക്കോതയും!

ടിക്കെറ്റ് ലെസ്സ് പ്ലാറ്റ്ഫോംസ്

Image
ആലുവ തീവണ്ടിയാപ്പീസ്. പറവൂരില്‍ നിന്ന് ഞങ്ങളെത്തിയതും തീവണ്ടിയെത്തിയതും ഒരുമിച്ചായിരുന്നു. മധു നായര്‍ പെട്ടെന്ന് ടിക്കെറ്റ് എടുത്തു ഉള്ളില്‍ കയറി. തീവണ്ടിവിടാന്‍ സമയമെടുക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു. പെട്ടെന്ന് തിരിച്ചെത്തിയിട്ട് കാര്യമൊന്നുമില്ലല്ലോ, എതായാലും സുഹൃത്തിന്‌ ഇരിപ്പിടം തരപ്പെട്ടോ എന്നൊന്ന് നോക്കിക്കളയാം. ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് വാങ്ങാനായി നീങ്ങി. കൗണ്ടറിലെ ദ്വാരത്തിലൂടെ ഒരു പത്തുരൂപാനോട്ട് വച്ച്, ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് ചോദിച്ചു. ''ചില്ലറയില്ല. ഒരു മൂന്ന് രൂപ തരാമോ?'' ''സോറി... എന്‍റെ കൈയില്‍ ചില്ലറയില്ലല്ലോ'', ഞാന്‍ പറഞ്ഞു. കൗണ്ടര്‍ ക്ലര്‍ക്ക് പ്ലാറ്റ്ഫോം ടിക്കെറ്റിനൊപ്പം എന്‍റെ പത്തുരൂപയും മടക്കിത്തന്നു. ''എവിടെ നിന്നെങ്കിലും ചില്ലറ വാങ്ങി പോകുന്നതിനു മുമ്പായി തന്നാല്‍ മതി. ടിക്കെറ്റ് വച്ചോളൂ...'' ഞാന്‍ പ്ലാറ്റ്ഫോമില്‍ കയറിയെങ്കിലും മധു നായരെ കാണാന്‍ കഴിഞ്ഞില്ല. വണ്ടി വിടുകയും ചെയ്തു. തിരിച്ചിറങ്ങുമ്പോള്‍, ചില്ലറയ്ക്കായി ഞാന്‍ ഒരു വാരിക വാങ്ങി. കൗണ്ടറില്‍ പോയി പണം കൊടുക്കുമ്പോള്‍, ഞാന്‍ ചോദിച്ചു. "

TheSpec - ‘Honour killings’ shame multiculturalism

TheSpec - ‘Honour killings’ shame multiculturalism

ട്വിക്സ്റ്റ് - വിഷാദാത്മകതയോടെ സംവിധായകനും

Image
- സുരേഷ് നെല്ലിക്കോട് സ്വന്തം ചിത്രത്തിലെ അതിദാരുണമായ ബോട്ടപകടത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഏതാനും നിമിഷങ്ങളിലേയ്ക്ക് ശബ്ദം വിതുമ്പിപ്പോയി. വാല്‍ കില്‍മെര്‍ അവതരിപ്പിച്ച കഥാപാത്രം, ബോട്ടപകടത്തില്‍ മരിക്കുന്ന മകളെക്കുറിച്ചുള്ള വേദനകളേറ്റുവാങ്ങി സ്വയം കുറ്റാരോപിതനാവുന്നതുപോലെ, ചലച്ചിത്രരംഗത്തെ അതികായനായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയും, 1986 ല്‍ തന്‍റെ മകന്‍ ജിയോയുടെ മരണത്തിനിടയായ അപകടത്തിന്‌ പരോക്ഷമായി താനും ഉത്തരവാദിയായിരുന്നെന്ന് സ്ഥാപിക്കുകയായിരുന്നു. അതിന്‍റെ ന്യായമാണെങ്കിലോ ഒരച്ഛനുമാത്രം മനസ്സിലാകുന്നതും! മകന്‍ വിളിച്ചിട്ടും പോകാതിരുന്ന ഒരച്ഛന്‍, താന്‍ അവന്‍റെകൂടെയുണ്ടായിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നു എന്ന് സ്വയം കുറ്റപ്പെടുത്തുന്നു. 'ഗോഡ്ഫാദറും', 'അപ്പോകാലിപ്സ് നൗ'വുമൊക്കെ ഒരുക്കിയ അതിപ്രശസ്തനായ ഒരു ചലച്ചിത്രകാരനെ ഇത്തരം ഒരു മിഥ്യാബോധത്തിന്‍റെ തടവുകാരനാക്കിയത് അദ്ദേഹത്തിന്‍റെയുള്ളിലെ സ്നേഹമയനായ പിതാവ് മാത്രമായിരുന്നു. രംഗം: മുപ്പ ത്താറാമത് ടൊറോന്‍റോ അന്താരാഷ്ട്ര മേളയിലെ കപ്പോള ചിത്രമായ 'ട്വിക്സ്റ്റ്' ന്‍റെ പ്രദര

ഒക്ടോബര്‍ ഒമ്പത്

Image
ഒക്ടോബര്‍ ഒമ്പത്. പിറന്നാള്‍ ആശംസകള്‍, സെബാസ്റ്റ്യന്‍! ഇന്ന് നീ ഉണ്ടായിരുന്നെങ്കില്‍ നിനക്ക് പതിനെട്ട് തികയുമായിരുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍, നീ ഒരു പൂര്‍‍ണ്ണയുവാവാകുന്ന ദിവസം. പക്ഷേ, ഗ്രാന്‍റ് മയുടെ ലോകത്ത് നീ എന്നുമെന്‍റെ ചെറിയ കുട്ടി തന്നെയായിരിക്കും. നിന്‍റെ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള, നിഷ്കളങ്കതയാര്‍ന്ന ചിരി ഗ്രാന്‍റ് മയുടെയുള്ളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഡാഡിയുടെ ആരോഗ്യം നീ ശ്രദ്ധിക്കണം. ഗ്രാന്‍റ് മയുടെ കുട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു. (സെബാസ്റ്റ്യന്‍റെ കളിപ്പാട്ടങ്ങളും അവന്‍റെ ക്രിസ്മസ്മരത്തിന്‍റെ ഇലകളുമാണ്‌ ഗ്രാന്‍റ്മ, അവന്‍ അപകടത്തില്‍ മരിച്ച സ്ഥലത്തെ വഴിവിളക്കില്‍ കെട്ടി വച്ചിരിക്കുന്നത്. കാനഡയിലെ വാന്‍കൂവറിനടുത്തുള്ള ഹാരിസണ്‍ ഹോട്ട് സ്പ്രിങ്സിനടുത്തുള്ള ഒരു കവലയിലെ ഈ കാഴ്ച എന്‍റെ കണ്ണുകള്‍ നിറച്ചു....)‍ --

ഞാന്‍ മടങ്ങുന്നു, വാന്‍കൂവര്‍!

Image
രണ്ടാഴ്ച്ചയ്ക്കു ശേഷം, നാളെ മടങ്ങുകയാണ്‌. സൗഹൃദങ്ങള്‍ പുതുക്കി, ലോകം ചെറുതാക്കി, വാന്‍കൂവറിന്‍റെ ജലാശയങ്ങളില്‍ നിന്ന്. കടല്‍ക്കാക്കളുടെ ഉണര്‍ത്തുപാട്ടുകളില്‍ നിന്ന്. ഡെല്‍-ക്രിസ്റ്റി-ഷെറി-ഗസ്തോങ്-കോറി സുഹൃത്തുക്കളില്‍ നിന്ന്. ഓരോ യാത്രകളും നമ്മളെ എന്തൊക്കെയാണു പഠിപ്പിക്കുന്നത്! ഏതൊക്കെ ഉയരങ്ങളിലേയ്ക്കാണ്‌ കൈ പിടിച്ചു കയറ്റുന്നത്! ഞാന്‍ ബന്ധിതനായിരിക്കുന്നത് എന്‍റെ മതിലുകളാലല്ല, സൗഹൃദങ്ങളാലാണെന്ന ചെക്ക് പഴഞ്ചൊല്ലിന്‍റെ മഴയിലാണ്‌ ഞാനിപ്പോള്‍....

ഓഗസ്റ്റ് പതിനേഴ്

Image
എല്ലാ യുക്തികളേയും വെട്ടിച്ചുകൊണ്ട്‌, ഈ കുറുക്കുവഴി എത്തിച്ചേരുന്നത് ഏതാനും സൗഹൃദങ്ങളിലേയ്ക്കാണ്‌. അനിര്‍വ്വചനീയങ്ങളായ‍ ഓര്‍മ്മകള്‍ വഴിമരങ്ങളാകുമ്പോള്‍, ഈ യാത്രകള്‍ ക്ഷീണരഹിതങ്ങളാകുന്നു. അതിടെ എത്രയെത്ര അത്താണികള്‍! അവിടെയൊക്കെ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി വന്ന വെയില്‍ക്കുഞ്ഞുങ്ങളെപ്പോലെ നാം അവശേഷിപ്പിച്ചു പോകുന്ന ഓര്‍മ്മകളുടെ തുണ്ടുകള്‍. ഈ ഉന്മാദമാകും എന്നെ വീണ്ടും അവനിലേയ്ക്കും അവളിലേയ്ക്കും എത്തിക്കുന്നത്. അതിര്‍ത്തികളില്ലാതെ, സ്ഥലകാലങ്ങളില്ലാതെ, ബോധാബോധങ്ങളിലേയ്ക്ക് ആര്‍ത്തിയോടെ വളര്‍ന്നു കയറുന്ന‍ വള്ളിത്തലപ്പുകള്‍. സ്വപ്നങ്ങളില്‍ നിന്ന് വഴിപിരിഞ്ഞെണീക്കുമ്പോള്‍, താഴെ സൂര്യകാന്തികളില്‍ കാറ്റിന്‍റെ കിണുക്കം. സുജ വിളിച്ചു പറഞ്ഞു. ദാ... നോക്ക്, നമ്മുടെ പിന്നാമ്പുറത്തെ ഡെക്കിനടിയില്‍ ഒരമ്മയും നാലു മുയല്‍ക്കുട്ടികളും...!

നഗരഘോഷകന്‍

Image
എഴുത്ത് : സുരേഷ് നെല്ലിക്കോട് രേഖാചിത്രം : ബി. രാജന്‍ അഞ്ചു വര്‍ഷം മുമ്പ് നൈജല്‍, അയര്‍ലന്‍ഡിലെ കഥകള്‍ പറഞ്ഞിരിക്കുന്ന ഒരു പ്രഭാതത്തിലാണ്‌ ഗ്രാമത്തിലെ ഘോഷകനെ (നഗരഘോഷകന്‍ - Town Crier) ക്കുറിച്ച് കേള്‍ക്കുന്നത്. തെംസ് തീരത്ത് അതിരാവിലെ തുടങ്ങിയ ഷൂട്ട്. ഇടക്കിടെ അരിച്ചിറങ്ങുന്ന മഴ. നാജി എന്ന ഇറാക്കി-ഇംഗ്ലീഷ്കാരന്‍റെ വീടാണ്‌ ഷൂട്ടിംഗ് ലൊക്കേഷന്‍. എഗ്ലിംഗ്ടണിലെ ഈ വീട് ഒരുപാട് സിനിമകളില്‍ കയറിക്കൂടിയിട്ടുണ്ട്. തെംസ് വീതി കുറഞ്ഞ് ഒരു തോടു പോലെ ഒഴുകുന്നത് ഇവിടെയാണ്‌. നാജിയുടേത് എല്ലാ ആധുനികസൗകര്യങ്ങളുമുള്ള വീടാണ്‌. പുഴയ്ക്കപ്പുറം ബ്രിട്ടീഷ് രാജ്‌ഞിയുടെ കൊട്ടാരം വക, കുതിരസ്സവാരിക്കുള്ള സ്ഥലമാണ്‌. ഉല്ലാസനൗകകളില്‍ യാത്രക്കാര്‍ ഞങ്ങളെ നോക്കി കൈവീശി കടന്നു പോകുന്നു. ക്യാമറകളും, റിഫ്‌ളക്ടറുകളും, വിളക്കുകളുമൊക്കെ കാണുമ്പോള്‍ അവരും നല്ല ആകാംക്ഷയില്‍ പുറത്തേയ്ക്ക് തലയിട്ട് കൈകള്‍ വീശുന്നു. ഓരോ ഈരണ്ടു മിനിട്ടിലും ഹീത്രോ വിമാനത്താവളത്തില്‍ നിന്നും ഉയരുന്ന വിമാനങ്ങള്‍ മാത്രമായിരുന്നു, ഞങ്ങളെ തുടര്‍ച്ചയായി അലോസരപ്പെടുത്തിക്കൊണ്ടിരുന്നത്. ചിത്രാഞ്‌ജലിയിലെ കൃഷ്ണകുമാര്‍ ഈ ശബ്ദത്തെ വേര്‍ തിരിച്ചെടു

ശാപമോക്ഷം കിട്ടുന്ന വാക്കുകള്‍

Image
-സുരേഷ് നെല്ലിക്കോട് ഭരണമുന്നണിയുടെ ഹെഡ്മാസ്റ്ററായ ചീഫ് വിപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പെരുമാറുന്ന രീതി ഇനിയും കണ്ടിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് യൂ-റ്റ്യൂബിനു മുമ്പില്‍ ക്യൂ പാലിച്ച്, ടിക്കറ്റെടുത്ത് ഉള്ളില്‍ കയറേണ്ടതാണ്‌. ചില വാക്കുകളെ നാം തെറികളായി പ്രഖ്യാപിച്ച് പണ്ടുകാലം മുതലേ മാറ്റി നിറുത്തിയിരുന്നു. അവയാണെങ്കില്‍ ശാപമോക്ഷവും കാത്ത് നൂറ്റാണ്ടുകളായി അലഞ്ഞു തിരിയുകയായിരുന്നു. അമരകോശത്തിലും, നിഘണ്ടുവിലുമൊക്കെ കയറിക്കൂടാന്‍ ഒട്ടേറെ ശ്രമിച്ചിട്ടും അവ രക്ഷപെട്ടില്ല. വല്ലപ്പോഴും, മനുഷ്യര്‍ തമ്മില്‍ തല്ലുകൂടുമ്പോഴും ഇപ്പോള്‍ ആ വാക്കുകള്‍ ഉപയോഗിക്കാത്തതിനാല്‍, അവയ്ക്ക് വീണ്ടും അലഞ്ഞുതിരിയാനായിരുന്നു വിധി. ഇംഗ്ലീഷിലെ തെറികള്‍ പോലും ഡിക് ഷ്ണറിയിലും ഇന്‍റെര്‍നെറ്റിലും കിട്ടിത്തുടങ്ങിയെന്നൊരു ഹര്‍ജി കൊടുത്തിട്ടും അവ മലയാളം നിഘണ്ടുവിലേയ്ക്കൊന്നും പരിഗണിക്കപ്പെട്ടില്ല. ഇപ്പോള്‍, പൂഞ്ഞാറിലെ വൈദ്യുതിയാപ്പീസില്‍ അവയ്ക്കൊന്നു നടു നിവര്‍ത്താന്‍ ഒരവസരം കിട്ടിയിരിക്കുന്നു. അതും ഔദ്യോഗികമായി, ഒരു പ്രധാനപ്പെട്ട ജനപ്രതിനിധി തന്നെ. തെറി കിട്ടിയത് കേരള കോണ്‍ഗ്രസ്സിന്‍റെയോ, കോണ്‍ഗ്രസ്സിന്‍റെയൊ

ചെമ്പന്‍ ചിന്തകള്‍

Image
-സുരേഷ് നെല്ലിക്കോട് ഇവന്‍ എന്റെ ചെമ്പന്‍ കുഞ്ഞ്. ഇപ്പോള്‍ കണ്ടുകണ്ടിവനെന്നെ പേടിയേയില്ല! ആദ്യമൊക്കെ ഇവനെന്റെ വാക്കുകള്‍ തട്ടിമറിച്ച്, ആകാശത്തിലേയ്ക്കുയരുകയോ, വെള്ളത്തിലേക്കൂളിയിടുകയോ ചെയ്തിരുന്നു. ഇപ്പോള്‍, എന്റെ ചെമ്പനെന്നെ പേടിയേയില്ല. തൊട്ടാല്‍, പഴയസ്നേഹമൊന്നുമില്ലല്ലോ എന്നപോല്‍, കണ്ണുകളടയ്ക്കും. പിന്നെ, ഞാന്‍ കേണാല്‍ കരയേണ്ടെന്നും ഇങ്ങനെയല്ലേ വിമാനം താഴേക്കിറങ്ങുന്നതെന്ന് അനുകരിച്ചു കാണിക്കും. അല്ലെങ്കില്‍, പഴയതു പോലെ വെള്ളത്തിലേയ്ക്കു മുങ്ങി, കൊക്കിലൊരു മീനുമായി വരും. എന്നിട്ട്, ഞാന്‍ ചോദിച്ചാലോ, അപ്പോള്‍ വിഴുങ്ങും. ചിരിച്ചിട്ട്, കണ്ണുകളിറുക്കി അവന്‍ പറയുകയായിരുന്നു, പസിഫിക്കിന്റെ ചെമ്പന്‍ കൂട്ടം ഇപ്പോള്‍ സ്വതന്ത്രരാണെന്നും, കൂട്ടത്തോടെ പിന്നാലെയുണ്ടെന്നും! -----------------

“Love is how you stay alive, even after you are gone”

Image
This is the third time I'm finishing the 'Tuesdays with Morrie'. It's no doubt a priceless contribution to the world literature. A not only not-to-be-missed one, but certainly a rediscovery of life. Each time I finish, I get rid of the fear of death. The world, by and large, seems to be turning a cold shoulder to such matters. If you have a grand parent, an uncle, a teacher or a colleague who understands you very well in your life, this is a must-read, and you'll love at life, be it all the more discouraging, and live on in the hearts of everyone you have touched and nurtured while you were here. Death ends a life, not the various lovely relationships you built. This gives a deeper awareness of the realities that sustain and unite us all. Author : Mitch Albom - Renowned journalist, writer and broadcaster, lives in Michigan, USA.

The Advent of Spring

Image
It's been a long, hard winter - I was told. Ice melted away. Green sprouts everywhere. Gary says, "Winter is like that last drunken-party-guest who just doesn't know when to leave." Gary is a self-proclaimed travel nut, with apt observations and inferences. He reasons well and his wits are bold. Suja likes spring. The rebirth of nature. The hide and seek of rain. She's in love with the lilac that stands in front of our house - drowsy, leafless, with a faded wintry smile. Every morning she tries waking her up. "Laila, my Miss congenial, lazy bum, get up. It's time to put your shoulder to the wheels. Don't think that you are the only plant that carries the agonising pains of winter." Like a coy bride, Miss Lilac doesn't even look up. She nods to sleep again. But Suja forces her way into a sunlit world. Finally, under allround pressure she slowly wakes up to the rough realities of this not-so-lit world. Green sprouts like goose pimples. Lilac an

തളിര്‍ക്കുന്ന ഒരു കാലം..

Image
ചാറ്റല്‍ മഴയ്ക്കു മുന്‍പേ കിതപ്പിന്റെ കുളമ്പടികളുമായെത്തിയ വൈശാഖക്കാറ്റ് ഉണങ്ങിത്തളര്‍ന്നു നിന്ന എന്റെ പിന്‍ മുറ്റത്തെ മുന്തിരിവള്ളികളെ ഇക്കിളിയിട്ട് കടന്നുപോയിട്ട്, ഇന്നേയ്ക്ക് ഒരാഴ്ച്ച. ഇന്ന്, അവ പൂത്തിരിക്കുന്നു! വളര്‍ച്ചയുടെ കണക്കെടുപ്പിനായി എന്നും രാവിലെ നാലു കര്‍ദ്ദിനാള്‍പ്പക്ഷികള്‍......

ഒരു തൊഴില്‍ വാര്‍ത്ത

Image
ഒരു കവി കുറച്ചുകാലം അബുദാബിയില്‍ ട്രക്ക് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. സാഹിത്യസമ്മേളനങ്ങളില്‍ അദ്ദേഹം കവിത അവതരിപ്പിക്കുമ്പോഴൊക്കെ സദസ്സിലിരുന്ന് പലരും അടുത്തിരിക്കുന്ന ആളുകളോട് പറയാറുണ്ടായിരുന്നു, ''അയാള്‍ മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറാ!'' (ഈ ഡ്രൈവര്‍ ക്ക് മലയാളം വ്യാകരണത്തെറ്റില്ലാതെ എഴുതാന്‍ അറിയാമായിരുന്നു. വൃത്തവും അലങ്കാരവും എന്തെന്നറിയാമായിരുന്നു. കൂടെ താമസിച്ചിരുന്നവരെ ഇംഗ്ലീഷ് സംസാരിക്കാനും പ‍ഠിപ്പിച്ചിരുന്നു!) ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന രാജ്യത്തെ കുട്ടികള്‍ പലരും അഭിമാനത്തോടെ പറയുന്നത് ഞാന്‍ കേള്‍‍ക്കാറുണ്ട്. മൈ ഡാഡ് ഈസ് എ ഹാന്‍ഡിമാന്‍. മൈ ഫാദര്‍ ഈസ് എ പ്ലമര്‍. (Plumber) ‍ ‍മൈ ഫാദര്‍ ഡസ് പെയ്ന്റിംഗ്. മൈ ഡാഡ് വാസ് ദ ചീഫ് കാര്‍‍പ്പെന്റര്‍ ഫോര്‍ ദിസ് ബില്‍ഡിംഗ്. ............... എന്റെ അയല്‍ ‍ക്കാരന്‍ കീത്ത്, ഒരുമണിക്കൂര്‍ ദൂരെയുള്ള യൂണിവേഴ്സിറ്റിയില്‍ വിവരസാങ്കേതികവിദ്യാവകുപ്പിന്റെ തലവനാണ്‌. അവിവാഹിതന്‍. വണ്ടിഭ്റാന്തന്‍. ‍വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും, അടുത്തുള്ള ട്രാന്‍സ്പോര്‍ട്ട്‌ കമ്പനിക്കു വേണ്ടി ട്രക്കോടിച്ച് അടുത്ത സംസ്ഥാനങ്ങളിലേയ്ക്ക് പോകും. എനിക്ക്

A Momentous Moment

Image
by Suresh Nellikode Behram Darukhanawallah is more than a customer to me. So soft-spoken, omni-smiling, unfailingly patient, unassuming, a Canadian retiree took all the strain of coming to my office to hand over 2 Canadian Dollar-coins to me to use it in the trolley-slot to get a trolley released at Lester Pearson Airport, Toronto, when I land there. I couldn't but stand still for a moment with flooded eyes! Behramji is a new friend of mine, who stays alone at the Canadian side of Niagara, comes to Abu Dhabi every year to stay a few days with his son. I'm no one to him. But I stood lost and surrendered to his kind gesture. And I resolved not to destine these coins to a trolley-slot, but to preserve it as a token of love towards Behramji. Small things one would never want to forget...It's incapable of being obliterated. It has that intensity, as deep as earth!