Posts

Showing posts from November, 2008

ഒരു ഇലപൊഴിയും കാലം...

Image
ഇത് ബര്‍ലിങ്ടന്‍. ടൊറൊന്റോയില്‍ നിന്നും നയാഗ്രയ്ക്കുള്ള വഴിയിലൂടെ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ബര്‍ലിങ്ടനായി. ഇവിടെ ഇല പൊഴിയുംകാലം. ഇലകളെല്ലാം തവിട്ടും ചുവപ്പുമാക്കി മരങ്ങള്‍‍ക്കെല്ലാം ഒരു മനം മാറ്റം. പിന്നെ, ഇലകള്‍ കൊഴിച്ച് , ചില്ലകള്‍ മാത്രം ബാക്കി നിറുത്തി കാത്തുനില്‍പ്പ് ആരംഭിക്കുകയായി.‌ മഞ്ഞുകട്ടകളില്‍ മൂടി അഞ്ചു മാസത്തോളം തപസ്സാരംഭിക്കാനുള്ള ആദ്യ തയ്യാറെടുപ്പുകള്‍. അണ്ണാറക്കണ്ണന്മാരും, ഉണ്ണിക്കണ്ണന്മാരും (Chipmonks), കിളികളുമെല്ലാം ഉണങ്ങിയ പഴങ്ങളും പരിപ്പുകളുമെല്ലാം ശേഖരിച്ചു തുടങ്ങി, ഒരു അര്‍ദ്ധവര്‍ഷത്തേയ്ക്കുള്ള ശൈത്യകാലനിദ്രയ്ക്കായി.. ഇതെന്റെയും അലസമായൊരു 'ശൈത്യകാലനിദ്ര' തന്നെയായിരുന്നു. വിദേശനാണയവിനിമയക്കസര്‍ ‍ത്തുകള്‍ക്ക് അവധി കൊടുത്ത് ഉറക്കവും തീറ്റയുമായി കഴിഞ്ഞു പോയൊരു മാസം. അതിനിടെ ചില യാത്രകള്‍.‍ അഞ്ഞൂറ്റിഅമ്പതു്‌ കിലോമീറ്റര്‍ ദൂരെയുള്ള മോണ്‍ട്രിയല്‍ നഗരത്തിലേയ്ക്കു്‌. ആറോളം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും കെട്ടിടങ്ങളുമുള്ള , പഴയ ഒളിമ്പിക് നഗരം. ഇപ്പോള്‍ നഗരമദ്ധ്യത്തിലേയ്ക്കു്‌ വളരെയധികം ചൈനക്കാര്‍ കുടിയേറിയിരിക്കുന്നു. ഇതു്‌ മോണ്‍ ട്രിയലിന്റെ മാത്രം പ്രത്യേ

പൂച്ചയ്ക്കും പ്രാണവേദന...

Image
കുട്ടിക്കാലത്ത് ഒരു പൂച്ച. അമ്മയോട് എത്ര കെഞ്ചിയതാണു്‌! നടന്നില്ല. കഴിഞ്ഞ അവധിക്കാലത്ത്‌ ദേവയാനി പ്രസവിച്ചു. നാലു കുട്ടികള്‍. നല്ല പാണ്ടന്മാരും പാണ്ടിക്കുടുക്കകളുമായി അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. പടിപ്പുരയുടെ വരാന്തയില്‍ പഴയ സമ്മന്തക്കാരന്റെ ധാര്‍ഷ്ട്യങ്ങളുമായി കചന്‍. ദേവയാനിയുടെ മാര്‍‍ജ്ജാരകിശോരന്യായങ്ങളില്‍ അസ്വസ്ഥനായി അവന്‍ ഇടയ്ക്കിടെ നാലുകാലില്‍ വലിഞ്ഞു നിവര്‍ന്നു കോട്ടുവായിട്ടു. പിന്നെ, കിട്ടിയ തക്കത്തില്‍ ഓരോന്നോരോന്നായി മക്കളെ നാലിനേയും അവന്‍ പൊക്കിയെടുത്തു ശാപ്പിട്ടു. പിന്നെ ദേവയാനിക്കു ഡിവോഴ്സ് നോട്ടീസും. ആ കരച്ചിലില്ലേ? പുത്രദു:ഖത്താല്‍ ജന്മാന്തരങ്ങളെ കുലുക്കിയ മാര്‍ജ്ജാരീവിലാപം! ആരേയും ആര്‍ദ്രനയനരാക്കുമായിരുന്നു അത്. ദേവയാനിക്കു വേണ്ടി അമ്മ, കചനെത്തേടി വടിയുമായി കാത്തിരുന്നു. കൊല്ലാനൊന്നുമല്ല. "അവനിത്തിരി വേദന അറിയണം, അത്രയോള്ളു" കചന്‍ നാടു വിട്ടെന്നു കേള്‍വി. പിന്നെ, അവന്‍ അവളുടെ കൊടും ശാപത്തിന്റെ സപ്തസിന്ധുക്കളില്‍ ശ്വാസം മുട്ടി മുങ്ങിത്താഴ്ന്നതായി ഞങ്ങള്‍ സ്വപ്നം കണ്ടു സമാധാനിച്ചു. (ഞങ്ങളുടെ പങ്കനും പങ്കിയുമാണ്‌ (കോട്ടയം വാഹനവകുപ്പാപ്പീസിലെ ഉമാശങ്കറും ച